ന്യൂയോർക്ക്: ലോകത്തെ ഏറ്റവും ദുരിതം പേറുന്ന രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ടു. 2022ലെ കണക്ക് പ്രകാരം സിംബാബ്‌വെ ആണ് ലോകത്തേറ്റവും ദുരിതപൂർണമായ രാജ്യം. ഹാങ്ക്‌സ് ആനുവൽ മിസെറി ഇൻഡക്‌സ് (HAMI) പ്രകാരമാണിത്. കഴിഞ്ഞ വർഷം റോക്കറ്റ് വേഗത്തിലാണ് രാജ്യത്ത് പണപ്പെരുപ്പം വർദ്ധിച്ചത്. 243.8 ശതമാനമായിരുന്നു നാണ്യപെരുപ്പം. സാനു-പിഎഫ് പാർട്ടിയെ പ്രതിനിധീകരിക്കുന്ന പ്രസിഡന്റ് ഇമ്മേഴ്‌സൺ എം’നംഗാഗ്‌വ രാജ്യത്ത് നടപ്പാക്കിയ നയങ്ങളെല്ലാം സിംബാബ്‌വെയെ കൂടുതൽ ദുരിതപൂർണമാക്കിയെന്നാണ് വിലയിരുത്തൽ.
Thanks to stunning inflation, high unemployment, high lending rates, and anemic real GDP growth, Zimbabwe clocks in as the WORLD'S MOST MISERABLE COUNTRY in the Hanke 2022 Annual Misery Index. Need I say more? pic.twitter.com/0uhfnWQUyW
— Steve Hanke (@steve_hanke) May 21, 2023
ആകെ 157 രാജ്യങ്ങളെയാണ് ഇതിനായി പരിഗണിച്ചത്. സിംബാബ്‌വെ, വെനസ്വേല, സിറിയ, ലെബനൻ, സുഡാൻ, അർജന്റീന, യെമൻ, യുക്രെയ്ൻ, ക്യൂബ, തുർക്കി, ശ്രീലങ്ക, ഹെയ്തി, അംങ്കോള, ടോങ്ക, ഘാന എന്നിവയാണ് പട്ടികയിൽ ഉൾപ്പെട്ട ആദ്യ 15 രാജ്യങ്ങൾ. തൊഴിലില്ലായ്മ നിരക്ക്, നാണ്യപെരുപ്പം, ബാങ്ക് വായ്പാ നിരക്ക്, റിയൽ ജിഡിപി പെർ കാപിറ്റ ഗ്രോത്ത് എന്നീ ഘടകങ്ങൾ വിലയിരുത്തിയാണ് മിസെറി ഇൻഡക്‌സ് സ്‌കോർ നിർണയിച്ചത്.
സിറിയ, യുക്രെയ്ൻ, അങ്കോള, ടോങ്ക എന്നീ രാജ്യങ്ങളിൽ തൊഴിലില്ലായ്മയും മറ്റ് രാജ്യങ്ങളിൽ പണപ്പെരുപ്പവുമാണ് പ്രധാന പ്രശ്‌നം. സാമ്പത്തിക-രാഷ്‌ട്രീയ പ്രതിസന്ധികൾ മൂലമുണ്ടായ നാണ്യപെരുപ്പം കാരണം പട്ടികയിൽ 35-ാം സ്ഥാനം പാകിസ്താന് ലഭിച്ചു. 103-ാം സ്ഥാനമാണ് ഇന്ത്യയ്‌ക്ക്. പട്ടികയിൽ അവസാനത്തേതായി 157-ാം സ്ഥാനത്ത് ഇടംപിടിച്ചത് സ്വിറ്റ്‌സർലാൻഡാണ്.
Comments