തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളന വേദിക്ക് പേര് നൽകിയത് തന്നെ ഭാരത് ജോഡോ നഗർ എന്നായിരുന്നു. സംസ്ഥാന സെക്രട്ടറിമരായ രണ്ടു പട്ടിക ജാതിക്കാരണ് മുഴുവൻ സമയ യത്രക്കാരായി ഭാരത് ജോഡോ യാത്രയിലുണ്ടായിരുന്നത്. ഭാരത് ജോഡോ യാത്രയെ കുറിച്ച് പറഞ്ഞു പോയെങ്കിലും ഒരിടത്ത് പോലും ഇവരുടെ പേര് പരാമർശിക്കുകയോ ആദരിക്കുകയോ ചെയ്തില്ല. പട്ടിക ജാതിക്കാരായ മഞ്ജു കുട്ടൻ, അനീഷ് കാട്ടാക്കട എന്നിവരെയാണ് മനപ്പൂർവം ഒഴിവാക്കിയത്. ഇതേതുടർന്ന് സംസ്ഥാന സെക്രട്ടറിയായ മഞ്ജു കുട്ടൻ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
രണ്ട് കൊല്ലം മാത്രമാണ് യുത്ത് കോൺഗ്രസ് സംഘടന രംഗത്ത് പ്രവർത്തിച്ചതെന്നും അന്ന് ഏൽപ്പിച്ച ചുമതലകൾ ഉത്തരവാദിത്വത്തോടെ നിർവഹിച്ചെന്നും എന്നാൽ അതിനൊന്നും അംഗീകാരം ലഭിച്ചില്ലെന്നും മഞ്ജു കുട്ടൻ ഫേസ്ബുക്കിൽ കുറിച്ചു. 4080 കിലോമീറ്റർ താൻ പാർട്ടിക്ക് വേണ്ടി നടന്നെങ്കിലും സംഘടന തന്നെയും ഒപ്പമുള്ളവരെയും വേണ്ടപോലെ പരിഗണിച്ചില്ല എന്ന് തനിക്ക് തോന്നിയെന്നും അദ്ദേഹം പറയുന്നു. യുത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനം ആ ത്യാഗം ഓർക്കാൻ പോലും തയ്യാറായില്ല എന്നത് വിഷമിപ്പിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. സ്വന്തം താല്പര്യങ്ങൾക്ക് സംഘടനയെ ഉപയോഗിക്കാത്ത നേതൃത്വം തിരഞ്ഞെടുക്കപ്പടട്ടെ എന്നും അദ്ദേഹം പറഞ്ഞു. യുത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന ഉപാധ്യക്ഷനായ എസ്.എം ബാലു പ്രസംഗിച്ചപ്പോഴും സദസ്സിൽ നിന്നും വലിയ എതിർപ്പുണ്ടായി ഇതും പട്ടികജാതി വിദ്വേഷത്തിന്റെ ഭാഗമായാണ് കണുന്നത്.
Comments