ഇസ്ലാമാബാദ്: പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫിൽ നിന്ന് മുതിർന്ന അംഗങ്ങൾ പുറത്തുപോയതിൽ ഇമ്രാൻഖാനെ പരിഹസിച്ച് പിഎംഎൽ-എൻ നേതാവ് മറിയം നവാസ് ഷെരീഫ് രംഗത്ത്. അറസ്റ്റുമായി ബന്ധപ്പെട്ട് മെയ് 9-ന് രാജ്യം അഭിമുഖീകരിച്ച ഭീകരതയുടെ സൂത്രധാരനാണ് ഇമ്രാൻ. പക്ഷെ അദ്ദേഹത്തിന്റെ പ്രവർത്തകരാണ് ഭീകരവിരുദ്ധകോടതിയെ നേരിടുന്നതെന്ന് പഞ്ചാബിൽ നടന്ന സമ്മേളനത്തിൽ മറിയം പറഞ്ഞു.
അക്രമസംഭവങ്ങളെ തുടർന്ന് പിടിഐയുടെ സെക്രട്ടറി ജനറൽ അസദ് ഉമർ, മുൻ ഇൻഫർമേഷൻ മന്ത്രി ഫവാദ് ചൗധരി , മുൻ മനുഷ്യാവകാശ മന്ത്രി ഷിറിൻ മസാരിയും പാർട്ടി വിട്ടു. കൂടാതെ നേതാക്കളും 70-ലധികം അഭിഭാഷകരും പാർട്ടി വിട്ടുപോയി. അക്രമസംഭവങ്ങളെ തുടർന്ന് പാർട്ടിക്കെതിരെ സുരക്ഷാ സേന നടപടിയെടുത്തതിനെ തുടർന്നാണ് നേതാക്കൾ കൂട്ടത്തോടെ പാർട്ടി വിടുന്നത്.
മെയ് 9-ന് ഖാനെ അറസ്റ്റ് ചെയ്തതോടെയാണ് പാകിസ്താനിൽ അക്രമസംഭവങ്ങൾ നടന്നത്. സിവിൽ, സൈനിക സ്ഥാപനങ്ങൾക്ക് നേരെയും പ്രവർത്തകർ അക്രമം നടത്തി. തുടർന്ന് സൈന്യവും പാർട്ടി പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു.
Comments