ന്യൂഡൽഹി: ആഗോള ഡിജിറ്റൽ പേയ്‌മെന്റ് ഹബ്ബ് എന്ന നേട്ടം സ്വന്തമാക്കാൻ ഇന്ത്യ. 2026-27 ഓടെ നൂറ് കോടി പ്രതിദിന ഇടപാടുകൾ എന്ന നാഴികക്കല്ല് ഇന്ത്യ കൈവരിക്കുമെന്ന് ‘ദി ഇന്ത്യൻ പേയ്മെന്റ് ഹാൻഡ്ബുക്ക് വ്യക്തമാക്കുന്നു.
2022-23, മൊത്തം ഇടപാടിന്റെ 75 ശതമാനവും യുപിഐ വഴിയായിരുന്നു. ഇത് ഡിജിറ്റൽ പേയ്മെന്റുകളിലേക്കുള്ള വലിയ മാറ്റത്തെ സൂചിപ്പിക്കുന്നത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ, മൊത്തം ഇടപാടിന്റെ അളവ് 90 ശതമാനത്തിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
2022-23 സാമ്പത്തിക വർഷത്തിൽ ആകെയുള്ള ഓൺലൈൻ ഇടപാടുകളുടെ എണ്ണം 103 ബില്യൺ ആയിരുന്നു. ഇത് 2026-27 ൽ 411 ബില്യണായി ഉയരുമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. യുപിഐ ഇടപാടുകളിൽ വൻ വർദ്ധനയാണ് ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം 83.71 ബില്യണായിരുന്നു ഇടപാടുകളുടെ എണ്ണം . ഇത് 2026-27 ആകുമ്പോഴേക്കും 379 ബില്യണായി മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
സാമ്പത്തിക ഇടപാടുകളിൽ യുപിഐ മുന്നോട്ട് നിൽക്കുമ്പോൾ അതുപൊലെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് ക്രഡിറ്റ് കാർഡുകൾ. ഡെബിറ്റ് കാർഡുകളുടെ പരമ്പരാഗത ആധിപത്യത്തെ വെല്ലുവിളിച്ച് ക്രെഡിറ്റ് കാർഡ് ശക്തമായ വളർച്ച തുടരുകയാണ്. റിപ്പോർട്ട് അനുസരിച്ച്, ക്രെഡിറ്റ് കാർഡ് ഇടപാടുകൾ 2024-2025 സാമ്പത്തിക വർഷത്തോടെ ഡെബിറ്റ് കാർഡ് ഇടപാടുകളെ മറികടക്കുമെന്ന് പ്രതീക്ഷിക്കുന്നു, സാമ്പത്തിക ഇടപാടുകളിലെ സുപ്രധാന നാഴികകല്ലായി ഇതിനെ കണക്കാക്കുന്നു. ഈ മാറ്റത്തിന് പിന്നിൽ ക്രഡിറ്റ് കാർഡുകൾ നൽകുന്ന സൗകര്യം പ്രധാന ഘടകമാണ്.
2016-ൽ യുപിഐ ഇടപാടുകൾ ആരംഭിച്ചത്. ഇടപാടുകൾ ലളിതമാക്കുന്നതിനും തടസ്സങ്ങളില്ലാത്ത ഡിജിറ്റൽ പേയ്മെന്റുകൾ സുഗമമാക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഒരു തത്സമയ പേയ്മെന്റ് സംവിധാനമായാണ് യുപിഐ അവതരിപ്പിച്ചത്.
Comments