അഹമ്മദാബാദ്: ഐപിഎൽ ഫൈനൽ പോരാട്ടത്തിൽ ചെന്നൈയ്‌ക്ക് വിജയിക്കാൻ നേടേണ്ടത് 215 റൺസ് റൺസ്. ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റൻസ് 4 വിക്കറ്റ് നഷ്ടത്തിൽ 214 റൺസ് എടുത്തു. സായി സുദർശന്റെയും വൃദ്ധിമാൻ സാഹയുടെയും അർധസെഞ്ച്വറികളുടെ മികവിലാണ് ഗുജറാത്ത് കൂറ്റൻ സ്കോർ സ്വന്തമാക്കിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സിനുവേണ്ടി തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലും വൃദ്ധിമാന്‍ സാഹയും ചേര്‍ന്ന് നല്‍കിയത്. തുടക്കത്തില്‍ പതിയെ തുടങ്ങിയ ഇരുവരും പിന്നീട് മികച്ച രീതിയിലായിരുന്നു കളിച്ചത്. ആദ്യ വിക്കറ്റില്‍ 77 റണ്‍സാണ് ഗില്ലും സാഹയും ചേര്‍ന്ന് അടിച്ചെടുത്തത്.
കഴിഞ്ഞ കളികളിലെല്ലാം മികച്ച പ്രകടനം പുറത്തെടുത്ത ശുഭ്മാൻ ഗിൽ മികച്ച തുടക്കം നൽകിയെങ്കിലും 39 റൺസുമായി ഏഴാം ഓവറിൽ മടങ്ങി. ഏഴാം ഓവറിൽ രവീന്ദ്ര ജഡേജ എറിഞ്ഞ അവസാന പന്തിലാണ് ധോണി, ഗില്ലിനെ പുറത്താക്കിയത്. ഏഴു ഫോർ ഉൾപ്പെടെ 39 റൺസെടുത്ത് മികച്ച രീതിയിൽ ബാറ്റു ചെയ്യവെയാണ് ഗില്ലിന്റെ വിക്കറ്റ് ചെന്നൈ വീഴ്‌ത്തിയത്. ഓഫ് സൈഡില്‍ വന്ന ജഡേജയുടെ പന്ത് ഫ്രണ്ട് ഫൂട്ടില്‍ കളിക്കാന്‍ ശ്രമിച്ച ഗില്ലിന് പിഴച്ചു. പന്ത് ബാറ്റില്‍ തൊടാതെ ധോണിയുടെ കയ്യിലെത്തി. ശരവേഗത്തില്‍ ധോണി സ്റ്റംപ് ചെയ്യുമ്പോള്‍ ഗില്‍ ക്രീസിന് പുറത്തായിരുന്നു.
മൂന്നമനായി ക്രീസിലെത്തിയ സായി സുദർശൻ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സാഹയെയും ഹാർദ്ദികിനെയും കൂട്ട് പിടിച്ചുള്ള സുദർശന്റെ പോരാട്ടം അവസാന ഓവർ വരെ നീണ്ടു നിന്നു. സെഞ്ച്വറി തികയ്‌ക്കാൻ നാല് റൺസ് മാത്രം അവശേഷിക്കെയാണ് മതീഷ പതിരാനെ ലെഗ് ബൈ വിക്കറ്റിൽ കുടുക്കി സുദർശനെ പുറത്താക്കിയത്. ആറ് സിക്സറുകളും എട്ട് ഫോറുകളും ഉൾപ്പെയാണ് 47 പന്തിൽ 96 റൺസ് സുദർശൻ നേടിയത്. ക്യാപ്റ്റൻ ഹാർദ്ദിക് പാണ്ഡ്യ പുറത്താകാതെ 21 റൺസ് നേടി.മതീഷ പതിരാന രണ്ടു വിക്കറ്റും ചാഹർ,ജഡേജ എന്നിവർ ഒരോ വിക്കറ്റുകളും വീഴ്‌ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ മൂന്ന് പന്തിൽ നാല് റൺസ് നേടി. ഋതു രാജ് ഗെയ്ഗ്വാദ്,ഡെവോൺ കോൺവേ എന്നിവരാണ് ക്രീസിൽ.
മഴ കാരണം കളി തടസ്സപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം നിശ്ചയിച്ചിരുന്ന ഫൈനൽ പോരാട്ടം മഴ തടസ്സപ്പെടുത്തിയതിനെ തുടർന്ന് റിസർവ് ദിനമായ ഇന്നത്തേക്ക് മാറ്റുകയായിരുന്നു
Comments