ഭോപ്പാൽ: ജൂൺ മൂന്നാം വാരത്തോടെ ഏഴ് ചീറ്റകളെ കുനോ ദേശീയോദ്യാനത്തിലെ വനത്തിലേക്ക് തുറന്നുവിടും. ഉന്നതതല ചർച്ചയ്‌ക്ക് ശേഷമാണ് ചീറ്റകളെ തുറന്നുവിടുന്നത് സംബന്ധിച്ച് തീരുമാനമായത്.
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജൂൺ മൂന്നാം വാരത്തോടെ രണ്ട് പെൺചീറ്റകളടക്കം ഏഴ് ചീറ്റകളെ കൂടി വനത്തിലേക്ക് തുറന്നുവിടാൻ തീരുമാനിച്ചിട്ടുണ്ടെന്നും ഉന്നതതല ചർച്ചയിൽ യോഗത്തിന്റെ ചെയർമാനും ഗ്ലോബൽ ടൈഗർ ഫോറം സെക്രട്ടറി ജനറലുമായ രാജേഷ് ഗോപാൽ പറഞ്ഞു.
കഴിഞ്ഞദിവസം ക്വാറന്റൈൻ പൂർത്തിയാക്കിയ ശേഷം ഒരു ചീറ്റയെ കൂടി കുനോ ദേശീയോദ്യാനത്തിൽ തുറന്നുവിട്ടിരുന്നു. നാലുവയസുള്ള നീർവ എന്ന പെൺ ചീറ്റയെയാണ് തുറന്നുവിട്ടത്. ഇതോടെയാണ് ഉദ്യാനത്തിലെ ചീറ്റകളുടെ എണ്ണം ഏഴായത്.
അതേസമയം നമീബിയയിൽ നിന്നും എട്ടു ചീറ്റകളടങ്ങുന്ന ആദ്യ ബാച്ച് കഴിഞ്ഞ വർഷമാണ് രാജ്യത്തെത്തിയത്. 12 ചീറ്റകളടങ്ങുന്ന രണ്ടാം ബാച്ച് ഈ വർഷം ഫെബ്രുവരിയിലും എത്തി. ജ്വാല എന്ന പെൺചീറ്റ മാർച്ചിൽ നാല് ചീറ്റക്കുഞ്ഞുങ്ങൾ ജന്മം നൽകിയിരുന്നു. ഇതിൽ മൂന്നെണ്ണം ചത്തിരുന്നു.
Comments