ഭൂവനേശ്വര്‍: ഒഡിഷ ട്രെയിന്‍ ദുരന്തം എങ്ങനെ സംഭവിച്ചു എന്നതിന്റെ പ്രാഥമിക നിഗമനം പുറത്ത് വിട്ട് റെയിൽവേ.
അപകട സ്ഥലത്തുനിന്നുള്ള ദൃശ്യങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് പ്രാഥമിക നിഗമനം നടത്തിയത്. സംഭവത്തിൽ വിശദ അന്വേഷണം നടത്തുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ഒഡിഷയിലെ ബാലസോര്‍ ജില്ലയിലെ ബഹനാഗബസാര്‍ സ്റ്റേഷന്‍ പരിധിയില്‍ നടന്ന ദുരന്തത്തിലേക്ക് നയിച്ചത് കോറമണ്ഡല്‍ എക്‌സ്പ്രസ് സിഗ്നല്‍ തെറ്റി മറ്റൊരു ട്രാക്കിലേക്ക് കയറിയതാണെന്നാണ് പ്രാഥമിക നിഗമനം. കൊല്‍ക്കത്തയില്‍ നിന്നും ചെന്നൈയിലേക്ക് പോകുകയായിരുന്നു കോറമണ്ഡല്‍ എക്‌സ്പ്രസാണ് ആദ്യം പാളംതെറ്റുകയും തുടര്‍ന്ന് നിര്‍ത്തിയിട്ടിരുന്ന ചരക്കു തീവണ്ടിയിലേക്ക് ഇടിച്ചു കയറുകയുമായിരുന്നു. ഇതിനെ തുടർന്ന് തെറിച്ച കോറമണ്ഡല്‍ എക്‌സ്പ്രസിന്റെ ചില കോച്ചുകള്‍ അതേ സമയത്ത് തന്നെ എതിര്‍ദിശയിലൂടെ കടന്നുപോകുകയായിരുന്നു ബെംഗളൂരു-ഹൗറ എക്‌സ്പ്രസിന്റെ അവസാന നാല് കോച്ചുകളില്‍ ചെന്ന് പതിച്ചു. വാസ്തവത്തില്‍ ബെംഗളൂരു-ഹൗറ എക്‌സ്പ്രസ് നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് വൻ ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടത്.
കോറമണ്ഡല്‍ എക്‌സ്പ്രസിന്റെ കോച്ചുകള്‍ ബെംഗളൂരു-ഹൗറ എക്‌സ്പ്രസിന്റെ മുന്നിലേക്കാണ് എത്തിയതെങ്കില്‍ ദുരന്തത്തിന്റെ വ്യാപ്തി ഇതിലും വലുതാകുമായിരുന്നു. ഇപ്പോഴത്തെ അപകടത്തില്‍ ബെംഗളൂരു-ഹൗറ എക്‌സ്പ്രസിന്റെ പിന്നിലെ കോച്ചുകളാണ് പാളം തെറ്റിയത്. വൈകീട്ട് ഏഴ് മണിയോട് കൂടി മിനിറ്റുകള്‍ക്കിടയിലാണ് ഈ ദുരന്തം നടന്നത്.
Comments