ന്യൂഡൽഹി : ഒഡീഷയിലെ ബാലസോറിൽ ട്രെയിൻ അപകടത്തിനു പിന്നാലെയുള്ള രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ നടക്കുകയാണ് . അപകടത്തിൽ ഇതുവരെ 288 മരണം സ്ഥിരീകരിച്ചു, പരിക്കേറ്റ പലരും ആശുപത്രിയിൽ ചികിത്സയിലാണ്. ഏകദേശം 84 ട്രെയിനുകൾ റദ്ദാക്കുകയും പലതിന്റെയും റൂട്ടുകൾ മാറ്റുകയും ചെയ്തിട്ടുണ്ട്. അതേ സമയം, സംഭവം നടന്നതു മുതൽ റെയിൽവേ മന്ത്രി തന്നെ സ്ഥലത്തത്തെിയാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
രക്ഷാപ്രവർത്തനങ്ങൾക്കൊപ്പം ട്രെയിനുകളുടെ പ്രവർത്തനം പുനരാരംഭിക്കുന്നതിനും അദ്ദേഹം പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്. ഇതിനിടയിൽ അദ്ദേഹത്തിന്റെ പല വീഡിയോകളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. തകർന്ന കമ്പാർട്ടുമെന്റിനടിയിൽ നിന്ന് മന്ത്രി പുറത്തേക്ക് വരുന്നത് വീഡിയോയിൽ കാണാം. കമ്പാർട്ടുമെന്റിൽ നിന്ന് പുറത്തിറങ്ങിയ റെയിൽവേ മന്ത്രി രക്ഷാപ്രവർത്തകർക്ക് ആവശ്യമായ നിർദേശങ്ങളും നൽകി.
സംഭവത്തിന്റെ കാരണം കണ്ടെത്താനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സംഭവം നടന്ന പുലർച്ചെ തന്നെ അശ്വിനി വൈഷ്ണവ് ബാലസോറിൽ എത്തിയിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി അദ്ദേഹം ഇവിടെ തങ്ങുകയാണ് .റെയിൽവേ ഡിപ്പാർട്ട്‌മെന്റിലെ മറ്റ് ഉദ്യോഗസ്ഥർക്കൊപ്പം ഒരു പ്ലാറ്റ്‌ഫോമിൽ ഇരിക്കുന്ന മന്ത്രിയുടെ ഫോട്ടോയാണ് വൈറലാകുന്നത്. “റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ മുഖത്ത് വേദന വ്യക്തമായി കാണാം.” ചിത്രം പങ്ക് വച്ച ഈ ഫോട്ടോ പങ്കിടുമ്പോൾ വികാസ് അഹിർ പറയുന്നു.
മറ്റൊരു വീഡിയോയിൽ, രാത്രിയിൽ നടന്നുകൊണ്ടിരിക്കുന്ന ദുരിതാശ്വാസ-രക്ഷാപ്രവർത്തനങ്ങൾ അദ്ദേഹം അവലോകനം ചെയ്യുന്നതായി കാണപ്പെട്ടു. ഈ വീഡിയോയിൽ പോലീസ് ബാരിക്കേഡ് സ്ഥാപിച്ചിട്ടുണ്ട്. ട്രാക്കുകൾ മറ്റ് ജീവനക്കാർ ശരിയാക്കുന്നുണ്ട്. “മറ്റേതെങ്കിലും നേതാവ് ആയിരുന്നെങ്കിൽ, എസി മുറിയിൽ സുഖമായി ഇരിക്കുമായിരുന്നു.” എന്നാണ് ഇത് കണ്ട പലരുടെയും അഭിപ്രായം .
Comments