ഭുവനേശ്വർ : ഒഡീഷയിലെ ബാലസോറിൽ നടന്ന ട്രെയിൻ ദുരന്തത്തിൽ മരണപ്പെട്ടവരുടെ മക്കൾക്ക് സൗജന്യ വിദ്യാഭ്യസം നൽകുമെന്ന് മുൻ ക്രിക്കറ്റ് താരം വിരേന്ദർ സെവാഗ് പറഞ്ഞു. സമൂഹമാദ്ധ്യമത്തിലൂടെയാണ് താരം പ്രഖ്യാപനം നടത്തിയത്. നിരവധി പ്രശസ്തരാണ് ഇത്തരത്തിൽ സഹായഹസ്തവുമായി രംഗത്തുവന്നിരിക്കുന്നത്.
ദുരന്തം വളരെ വേദനാജനകമാണ്. ഈ അവസരത്തിൽ തനിക്ക് ചെയ്യാൻ സാധിക്കുന്നത് ദുരന്തത്തിൽ മരണപ്പെട്ടവരുടെ കുട്ടികളുടെ വിദ്യാഭാസം ഏറ്റെടുക്കുക എന്നതാണ്. സെവാഗ് ഇന്റർനാഷണൽ സ്‌ക്കൂളിൽ തമാസസൗകര്യത്തോടെ കുട്ടികളെ പഠിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒഡീഷ ദുരന്തത്തിന്റെ ചിത്രം സമൂഹമാദ്ധ്യത്തിൽ പങ്കുവെച്ചുകൊണ്ടാണ് താരം ഇത് പറഞ്ഞത്.
അതേസമയം അപകടത്തിന്റെ അന്വേഷണം സിബിഐയ്‌ക്ക് വിടുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് ഇന്നലെ ദുരന്തസ്ഥലം സന്ദർശിച്ച ശേഷം പ്രധാനമന്ത്രിയും പറഞ്ഞിരുന്നു. 3 ട്രെയിനുകളാണ് അപകടത്തിൽപ്പെട്ടത്. കോറോമാണ്ടൽ എക്സ്പ്രസും ബംഗളുരു-ഹൗറ സൂപ്പർഫാസ്റ്റ് എക്സ്പ്രസും ഗുഡ്സ് ട്രെയിനും തമ്മിൽ ഇടിക്കുകയും നിരവധിപ്പേർ മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തു.
Comments