ന്യൂഡൽഹി: അജ്മീർ ദർഗ്ഗയിലെ ലൈംഗീക ചൂഷണത്തിന് ഇരയാക്കപ്പെട്ട പെൺകുട്ടികളുടെ ജീവിതം പറയുന്ന അജ്മീർ 92 നിരോധിക്കണമെന്ന് ജംഇയ്യത്ത് ഉലമ-ഇ-ഹിന്ദ്. അജ്മീർ ഷെരീഫിന്റെ ദർഗ്ഗയെ അപകീർത്തിപ്പെടുത്താൻ നിർമ്മിച്ച സിനിമ ഉടൻ നിരോധിക്കണമെന്ന് ജംഇയ്യത്ത് ഉലമ-ഇ-ഹിന്ദ് പ്രസിഡന്റ് മൗലാന മഹമൂദ് മദനിയൻ ആവശ്യപ്പെട്ടു.
അജ്മീറിൽ ദർഗ്ഗയിലെ ഖ്വാജ മൊയ്നുദ്ദീൻ ചിഷ്തി, ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കീഴടക്കിയ വ്യക്തിയാണ്. സമാധാനത്തിന്റെയും ഐക്യത്തിന്റെയും സന്ദേശവാഹകനാണ്. അദ്ദേഹത്തെ അപമാനിക്കാനോ ഇകഴ്‌ത്താനോ ശ്രമിച്ചവർ സ്വയം അപമാനിക്കപ്പെടും. പ്രത്യേക സമുദയാത്തെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമാണ് നടക്കുന്നത് അതിനാൽ അജ്മീർ 92 പ്രദർശിപ്പിക്കാൻ പാടില്ലെന്ന് ജെംഇയ്യത്ത് ഉലമ-ഇ-ഹിന്ദ് പ്രസിഡന്റ് പറയുന്നു.
രാജസ്ഥാനിലെ അജ്മീറിൽ നടന്ന യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രം ജുലൈ 14ന് റീലീസ് ചെയ്യും. അജ്മീർ ദർഗ്ഗയുടെ നടത്തിപ്പുകാരായ ഖാദീം കുടുംബത്തിൽപ്പെട്ട ഫാറൂഖ് ചിസ്തി, അൻവർ ചിഷ്തി, നഫീസ് ചിഷ്തി എന്നവരാണ് കുട്ടികളെ ലൈംഗീകമായി പീഡിപ്പിച്ചത്. സൂഫീ വര്യനായ ഖ്വാജ മൊയ്നുദ്ദീൻ ചിഷ്തിയുടെ നേരിട്ടുള്ള പിൻഗാമികളെന്നാണ് ഇവരുടെ കുടുംബം അവകാശപ്പെട്ടിരുന്നത്. ലൈംഗീക പീഡനത്തിന് ഇരയായ എല്ലാ പെൺകുട്ടികളും 11 നും 20 നും ഇടയിൽ പ്രായമുള്ള ഹിന്ദു പെൺകുട്ടികളായിരുന്നു.
രാജ്യം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ബലാത്സംഗങ്ങളിലൊന്നാണ് സിനിമയുടെ ഇതിവൃത്തം. പുഷ്‌പേന്ദ്ര സിംഗാണ് ചിത്രം സംവിധാനം ചെയ്തത്. ഒരു പ്രാദേശിക പത്രമായ നവജ്യോതിയിൽ വന്ന ചില നഗ്നചിത്രങ്ങളും ഒരു വാർത്തയുമാണ് സംഭവം പുറത്ത് കൊണ്ടുവന്നത്. സംഭവം പുറത്തറിഞ്ഞ് വർഷങ്ങളോളം, ആ പ്രദേശത്തെ വധുക്കളെ അന്വേഷിക്കുന്ന ആളുകൾ പെൺകുട്ടി ‘ആ ഇരകളിൽ’ ഒരാളാണോ എന്ന് ചോദിക്കുന്ന തരത്തിൽ സാമൂഹിക പ്രത്യഘാതം ഉണ്ടാക്കിയ സംഭവമായിരുന്നു അത്. കുറ്റവാളികൾ ‘ഖാദിം’ കുടുംബത്തിൽ പെട്ടവരായിരുന്നു എന്നതിനാൽ അവർക്കെതിരെ നീങ്ങാൻ ആരും ധൈര്യപ്പെട്ടില്ല. കാരണം, അജ്മീർ ദർഗ്ഗയുടെ പരമ്പരാഗത പരിപാലകരുടെ കുടുംബങ്ങളാണ് ഖാദിമുകൾ.
Comments