കോട്ടയം: കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളേജിലെ വിദ്യാർത്ഥിനിയുടെ ആത്മഹത്യയെ തുടർന്നുണ്ടായ വിദ്യാർത്ഥി സമരത്തിന് പരിഹാരം കാണാൻ മന്ത്രിതല ചർച്ച ഇന്ന്. കാഞ്ഞിരപ്പള്ളി ടിബി യിൽ വെച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദുവന്റെയും സഹകരണ മന്ത്രി വിഎൻ വാസവന്റെയും നേതൃത്വത്തിലായിരിക്കും ചർച്ച നടത്തുക. മന്ത്രിമാരും, വിദ്യാർത്ഥികളും, മാനേജ്മെൻറ് അധികൃതരുമായാണ് ചർച്ച നടത്തുന്നത്.
കോളേജിലെ വിദ്യാർത്ഥി സമരത്തെ സംബന്ധിച്ചിടത്തോളം നിർണായകമായ ദിവസമാണ് ഇന്ന്. മാനേജ്മെൻറും വിദ്യാർത്ഥികളും അവരുടെ നിലപാടിൽ ഉറച്ചു നിൽക്കുമ്പോൾ ഇന്നത്തെ ചർച്ചയ്ക്ക് വളരെ പ്രസക്തിയാണുള്ളത്. അതേസമയം കോളേജിനെതിരെ ഗുരുതരമായ ആരോപണമാണ് വിദ്യാർത്ഥികൾ ഉന്നയിക്കുന്നത്.
ഇന്നലെ ചർച്ച നടത്തിയതിന് ശേഷം വലിയ സംഘർഷമാണ് കോളേജിൽ ഉണ്ടായത്. ക്രമസമാധന പ്രശ്നമായ സാഹചര്യത്തിലാണ് സർക്കാർ ഈ വിഷയത്തിൽ ഇടപെടുന്നത്. പലതവണ പ്രശ്നം പരിഹരിക്കാൻ ശ്രമങ്ങൾ നടന്നെങ്കിലും ഫലം കണ്ടില്ല. ആത്മഹത്യ ചെയ്ത ശ്രദ്ധ സതീഷിന് നീതി ലഭിക്കണമെന്നും ആത്മഹത്യയ്ക്ക് കാരണക്കാരയവർക്ക് എതിരെ കർശന നടപടി സ്വീകരിക്കണമെന്നുമാണ് വിദ്യാർത്ഥികൾ ആവർത്തിച്ച് ആവശ്യപ്പെടുന്നത്.
Comments