തിരുവനന്തപുരം: മഹാരാജാസ് കോളേജിൽ നിന്ന് വ്യാജ പരിചയ സർട്ടിഫിക്കറ്റ് വിഷയത്തിൽ പിടിക്കപ്പെട്ട കെ. വിദ്യ യുവ എഴുത്തുകാരി എന്ന നിലയിൽ ഇടത് സാംസ്‌കാരിക രംഗത്ത് പേരെടുത്ത വ്യക്തി. 2021- ൽ വിദ്യ തന്റെ ചെറുകഥ സമാഹാരം പുറത്തിറക്കിയിരുന്നു. കവി എന്ന നിലയിലും വിദ്യ ഇവർക്കിടയിൽ ശ്രദ്ധ നേടിയിട്ടുണ്ട്. 2021 -ൽ പുറത്തിറങ്ങിയ വിദ്യയുടെ കവിതാ സമാഹാരം ഇടത് സഹയാത്രികനും കാലടി സർവകലാശാല അദ്ധ്യപകനുമായ സുനിൽ പി. ഇളയിടമാണ് പ്രകാശനം ചെയ്തത്.
2021 മെയ് അഞ്ചിനായിരുന്നു വളരെ കുറച്ചുപ്പേർ മാത്രം പങ്കെടുത്ത പുസ്തക പ്രകാശന ചടങ്ങ് നടന്നത്. സുനിൽ പി ഇടയിടം തന്റെ പുസ്തകം മറ്റൊരു പുസ്തകത്തിൽ നിന്ന് പകർത്തിയതിൽ ആരോപണം നേരിട്ടിരുന്നു. സുനിൽ പി ഇളയിടത്തിന്റെ പുസ്തകത്തിൽ 85 ശതമാനം അടക്കം സാഹിത്യചോരണം നടന്നു എന്നായിരുന്നു ആരോപണം. സജീവ ഇടതുപക്ഷ പ്രവർത്തകയായ വിദ്യ ഇക്കഴിഞ്ഞ ദിവസമാണ് വ്യാജ സർട്ടിഫിക്കേറ്റുമായി അട്ടപ്പാടി സർക്കാർ കോളേജിൽ ജോലിയ്‌ക്കായി ശ്രമിച്ചത്. എന്നാൽ സർട്ടിഫിക്കേറ്റിൽ സംശയം തോന്നിയ കോളേജ് അധികൃതർ ഇത് സംബന്ധിച്ച് മഹാരാജസുമായി ബന്ധപ്പെടുകയായിരുന്നു. ഇതോടെയാണ് സർട്ടിഫിക്കേറ്റ് വ്യാജമാണെന്ന് തെളിഞ്ഞത്.
പയ്യന്നൂർ കോളേജിൽ നിന്നാണ് വിദ്യ ബിരുദം നേടിയത്. ബിരുദാനന്തര ബിരുദത്തിനായാണ് ഇവർ മഹാരാജാസ് കോളേജിൽ എത്തിയത്. സജീവ എസ്എഫ്‌ഐ പ്രവർത്തകയായ വിദ്യ പയ്യന്നൂർ കോളേജിലും മഹാരാജാസ് കോളേജിലും കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുകളിൽ വിജയിച്ചിരുന്നു. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയുടെ അടുത്ത സുഹൃത്താണ് വിദ്യ. വിദ്യക്കെതിരെ പോലീസ് കേസെടുത്തു. മഹാരാജാസ് കോളേജ് പ്രിൻസിപ്പലിന്റെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്. കേസ് അഗളി പൊലീസിന് കൈമാറും.
Comments