തിരുവനന്തപുരം: മഹാരാജാസ് കോളേജിന്റെ പേരിൽ നിർമ്മിച്ച വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് നൽകി ജോലിക്ക് ശ്രമിച്ച എസ്എഫ്ഐ നേതാവ് കെ വിദ്യയെ മന്ത്രി എംബി രാജേഷും തള്ളിപറഞ്ഞു. പഠിക്കുന്ന സമയത്ത് എസ്എഫ്ഐയിൽ പ്രവർത്തിച്ചിരുന്നെന്ന് കരുതി ഇപ്പോഴത്തെ സംഭവത്തിൽ സംഘടനയ്‌ക്ക് ഒരു ബന്ധവുമില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
”വിദ്യ പഠിക്കുന്ന കാലത്ത് എസ്എഫ്ഐ ആയിരുന്നു. ലക്ഷക്കണക്കിന് പേർ കലാലയകാലത്ത് എസ്എഫ്ഐയിൽ പ്രവർത്തിക്കുന്നുണ്ട്. പണ്ടെങ്ങോ എസഎഫ്ഐ ആയിരുന്നവർ ചെയ്തതിനൊക്കെ സംഘടന എങ്ങനെ ഉത്തരവാദിയാകും” എന്നായിരുന്നു എംബി രാജേഷിന്റെ വാക്കുകൾ. എന്നാൽ വിദ്യ എസ്എഫ്ഐ അല്ലെന്നാണ് എൽഡിഎഫ് കൺവീനർ ഇപി ജയരാജന്റെയും പ്രതികരണം.
സംഭവത്തിൽ വിദ്യയ്‌ക്ക് ഒരു തരത്തിലുമുള്ള പിൻതുണനൽകില്ലെന്നും ഇപി ജയരാജൻ പറഞ്ഞു. എസ്എഫ്ഐയിൽ പല വിദ്യാർത്ഥികളും കാണും അവരെ എല്ലാം നേതാക്കളായി കാണാൻ പറ്റില്ലെന്നും ജയരാജൻ പറഞ്ഞു.
Comments