ചെന്നൈ: അരികൊമ്പന്റെ സിഗ്നൽ കിട്ടിയെന്ന് തമിഴ്‌നാട് വനം വകുപ്പ്. അപ്പർ കോതയാർ ഡാം സൈറ്റിൽ നിന്നും ആറ് കിലോമീറ്റർ മാറിയാണ് അരികൊമ്പന്റെ സിഗ്നൽ ലഭിച്ചത്. വനത്തിനുള്ളിലേക്ക് ആന കയറിയപ്പോൾ സിഗ്നൽ നഷ്ടമായതാണെന്ന് തമിഴ്‌നാട് വനം വകുപ്പ് വ്യക്തമാക്കി. നേരത്തെ അരിക്കൊമ്പന്റെ സിഗ്നൽ ലഭിച്ചിരുന്നില്ല. തുടർന്ന് 50 അംഗ വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു.
അരിക്കൊമ്പൻ ജനവാസ മേഖലയിൽ ഇറങ്ങിയ സാഹചര്യത്തിൽ വിനോദ സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. തേനി , മേഘമല വന്യജീവി സങ്കേതത്തിൽ ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചതായി അധികൃതർ അറിയിച്ചു. അരികൊമ്പന്റെ ഭീഷണി നീങ്ങിയതോടെയാണ് വിലക്ക് പിൻവലിച്ചത്.
Comments