ന്യൂഡൽഹി: നിർമ്മിത ബുദ്ധി സുരക്ഷിതമായി ഉപയോഗിക്കുന്നതിന് നിയമം കൊണ്ടുവരുമെന്ന് വ്യക്തമാക്കി കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. നിയമ നിർമ്മാണത്തിലൂടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ജനതയ്‌ക്ക് ഹാനികരമാവുന്നില്ലെന്ന് ഉറപ്പുവരുത്തും. പൗരന്മാർക്ക് സൈബറിടങ്ങളിൽ സുരക്ഷിതത്വം ഉറപ്പുവരുത്തുക എന്നത് സർക്കാരിന്റെ ദൗത്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇപ്പോൾ 85 കോടി ജനങ്ങൾ രാജ്യത്ത് ഇന്റർനെറ്റ് ഉപയോഗിക്കുന്നു. 2025 ഓടുകൂടി അത് 120 കോടിയായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണവും അതിനനുസരിച്ച് വർദ്ധിക്കുകയാണ്. ഡിജിറ്റൽ കുറ്റകൃത്യങ്ങൾ കുറയ്‌ക്കാൻ സർക്കാർ കൃത്യമായ നടപടികൾ സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
പുതിയ പേഴ്സണൽ ഡാറ്റ പ്രോട്ടക്ഷൻ ബിൽ താമസിക്കാതെ തന്നെ പാർലമെന്റിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്രമോദി സർക്കാരിന്റെ കഴിഞ്ഞ ഒമ്പത് വർഷക്കാലത്തിനിടെ രാജ്യം ഡിജിറ്റൽ പാതയിൽ ബഹുദൂരം മുന്നേറിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments