ലക്‌നൗ: ജി20 ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ വിദേശരാജ്യ പ്രതിനിധികൾക്ക് നൽകിയത് ഊർഷ്മള സ്വീകരണം.

വിദേശ പ്രതിനിധികളെ കുങ്കുമം ചാർത്തിയാണ് വാരണാസിയിൽ സ്വീകരിച്ചത്. തുടർന്ന് രാത്രിയിൽ ഗംഗാ ആരതിയിലും പ്രതിനിധികൾ പങ്കെടുത്തു.

ബ്രസീൽ, ജെർമനി, ജപ്പാൻ, ഇന്തോനേഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളിലെ പ്രതിനിധികളാണ് വരാണാസിയിലെത്തിയത്. വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ 200-ഓളം പേരാണ് പങ്കെടുത്തത്.

ജർമൻ വികസനകാര്യ മന്ത്രി സെഞ്ച്വഞ്ച ഷൂൾസിയും ഓസ്‌ട്രേലിയൻ മന്ത്രി പാറ്റ് കോൺറോയുമായും എസ് ജയ്ശങ്കർ പ്രത്യേക ചർച്ച നടത്തി.

ഗംഗാ നദീതീരത്ത് നടക്കുന്ന പ്രത്യേകതരം പൂജയാണ് ആരതി. ദശാശ്വേമേധഘട്ടിൽ സന്ധ്യാസമയത്താണ് ആരതി നടക്കുന്നത്. ദീപങ്ങൾ ഭജന്റെ താളാത്മകമായ രാഗത്തിൽ മുകളിലേക്കും താഴേക്കും നീക്കുന്നതാണ് ഇതിലെ പ്രധാന ചടങ്ങ്.

അസിഘട്ട് എന്ന സ്ഥലത്ത് നിന്നും ക്ഷേത്രങ്ങളാൽ നിറക്കപ്പെട്ട ഗംഗാ തീരത്ത് കൂടി നടന്നാണ് ആരതി നടക്കുന്ന സ്ഥലത്തെത്തുന്നത്.

ഇവിടം മുഴുവൻ പൂമാലകളാൽ അലങ്കരിച്ചിരുന്നു.

പ്രതിനിധികൾ ആരതിയിൽ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.
https://twitter.com/seemapal28/status/1667926901128835072?s=20















