ന്യൂഡൽഹി: മദ്യലഹരിയിൽ സ്വന്തം കാർ അപരിചിതന് കൈമാറി യുവാവ്. സമൂഹമാദ്ധ്യമങ്ങളിൽ ഏറെ വൈറലായ സംഭവമായിരുന്നെങ്കിലും ഇത് പോലീസിനെ ഏറെ വട്ടം കറക്കിയിരിക്കുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം.
മുപ്പത് കാരനായ അമിത് പ്രകാശിനാണ് പണവും കാറും ഉൾപ്പെടെ നഷ്ടമായത്. ഇയാൾ ഗുരുഗ്രാമിലെ ഗോൾഫ് കോഴ്‌സ് റോഡിലെ ഒരു സ്വകാര്യ സ്ഥാപന ജീവനക്കാരനാണ്. മദ്യപിച്ച് ബോധം മറഞ്ഞതോടെ ഇയാളുടെ കാർ, ലാപ്‌ടോപ്പ്, മൊബൈൽ ഫോൺ, 18000 രൂപ എന്നിവയാണ് നഷ്ടമായത്. ഡൽഹിയിലെ ഗ്രേറ്റർ കൈലാഷിലാണ് യുവാവ് താമസിക്കുന്നത്. മാദ്യപിച്ച് ബോധം നഷ്ടപ്പെട്ടതിനാൽ തന്നെ സംഭവിച്ചതെന്താണെന്ന് ഇയാൾക്ക് ഓർത്തെടുക്കാൻ സ്ാധിക്കുന്നില്ല. മദ്യപിച്ച് ബോധം നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു ഇയാളെന്ന് പോലീസ് പറഞ്ഞു.
തൊട്ടടുത്ത ദിവസം ബോധം വന്നതോടെയാണ് എന്തൊക്കെയാണ് നഷ്ടമായതെന്ന് മനസിലായത്. തുടർന്ന് സെക്ടർ 65 പോലീസ് സ്‌റ്റേഷനിൽ പരാതി നൽകി. സ്വന്തം കാറിൽ വെച്ച് അമിത് മദ്യപിക്കാൻ തുടങ്ങിയപ്പോൾ ഒരു അപരിചിതൻ അമിത്തിനൊപ്പം മദ്യപിക്കാൻ ചേരുകയായിരുന്നു. തുടർന്ന് മദ്യാസക്തിയിലായ യുവാവിനോട് കാറിൽ നിന്നും ഇറങ്ങാൻ അജ്ഞാതൻ ആവശ്യപ്പെട്ടു. സ്വന്തം കാറാണെന്ന് മറന്ന ഇയാൾ കാറിൽ നിന്നും ഇറങ്ങി. പിന്നാലെ അപരിചിതൻ കാറും കൊണ്ട് മുങ്ങി.
ഡൽഹിയിലെ സുഭാഷ് പാർക്ക് മേഖലയിൽ നിന്ന് മെട്രോയിലായിരുന്നു ഇയാൾ വീട്ടിലെത്തിയത്. മദ്യലഹരിയിൽ ആയിരുന്നപ്പോൾ ഒരു വൈനിന് 20,000 രൂപ ബില്ലടച്ചെന്നും എന്നാൽ അതിന്റെ വില രണ്ടായിരം രൂപ മാത്രമായിരുന്നു. പിന്നാലെ 18,000 രൂപ കടയുടമ പണമായി തിരികെ കയ്യിൽ നൽകി. ഇക്കാര്യങ്ങളൊക്കെയും അമിതിന് ഓർമ്മയുണ്ട്. എന്നാൽ തന്റെ കാർ കൊണ്ടുപോയത് ആരാണെന്ന് മാത്രം അമിതിന് ഓർമ്മയില്ല.
Comments