കാസർഗോഡ്: എംഡിഎംഎ നൽകി പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ നൽകി പീഡിപ്പിച്ച സംഭവത്തിലെ പ്രതി കാസർഗോഡ് മുളിയാറിലെ മുസ്ലിം ലീഗ് നേതാവ് എസ്.എം മുഹമ്മദ് കുഞ്ഞിയെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതി മുഹമ്മദ് കുഞ്ഞി മുളിയാർ പഞ്ചായത്ത് അംഗമാണ്. കേസിലെ മറ്റൊരു പ്രതിയായ പൊവ്വൽ സ്വദേശി തൈസീറിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു
കഴിഞ്ഞ ഏപ്രിൽ 11-ന് രാത്രി പത്തരയോടെയാണ് സംഭവം. മുഹമ്മദ് കുഞ്ഞിയുടെ വീട്ടിനടുത്തുള്ള ക്രഷറിൽ കൊണ്ടുപോയാണ് 14-കാരനെ പീഡിപ്പിച്ചത്. മുളിയാർ പഞ്ചായത്ത് (പൊവ്വൽ) രണ്ടാംവാർഡിൽനിന്നുള്ള അംഗമാണ് പ്രതി . മുഹമ്മദ് കുഞ്ഞിയുടെ സുഹൃത്ത് പൊവ്വൽ കോട്ടയ്‌ക്കു സമീപത്തെ തൈസീറിന് (29) എതിരെയും കേസെടുത്തിരുന്നു. മെയ് 20 ശനിയാഴ്ച വൈകിട്ടാണ് പരാതിക്കാരനായ കുട്ടി രക്ഷിതാക്കൾക്കൊപ്പം ആദൂർ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്.മെയ് 21നാണ് ആദൂർ പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തത്. ഒന്നാം പ്രതി മുഹമ്മദ് കുഞ്ഞി മുസ്‌ലിം ലീഗ് മൂളിയാർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കൂടിയാണ്. രണ്ടാം പ്രതി തൈസീർ മുസ്‌ലിം ലീഗ് സജീവ് പ്രവർത്തകനാണ്. എംഡിഎംഎ നൽകി തൈസീറും മുഹമ്മദ് കുഞ്ഞിയും കുട്ടിയെ പല തവണ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതായി പരാതിയിൽ പറയുന്നു. ഇത് സംബന്ധിച്ച് രണ്ട് പരാതികളാണ് വിദ്യാർഥി പൊലീസിന് നൽകിയത്. പ്രതികൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ച പോലീസ് ഏതാണ് ദിവസങ്ങൾക്കകം തൈസീറിനെ പിടികൂട്ടുകയായിരുന്നു.
മറ്റൊരാളെ കൂടി മുഹമ്മദ് കുഞ്ഞി പീഡിപ്പിച്ചതായി പരാതിക്കാരനായ ആൺകുട്ടി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നുണ്ട് .ഇതേപ്പറ്റിയും പോലീസ് അന്വേഷിക്കുന്നുണ്ട്.
മുളിയാർ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരേ അവിശ്വാസപ്രമേയത്തിന് നീക്കം
15 വാർഡുകളുള്ള മുളിയാർ പഞ്ചായത്തിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും ഏഴുവീതവും ബി.ജെ.പി.ക്ക് ഒരംഗമുണ്ട്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബി.ജെ.പി. അംഗം നിഷ്പക്ഷത പാലിച്ചു. അപ്പോൾ സി.പി.എമ്മിലെ പി.വി. മിനി നറുക്കെടുപ്പിലൂടെ പ്രസിഡന്റായി. വൈസ് പ്രസിഡന്റായി കോൺഗ്രസിലെ എ. ജനാർദനനെയും നറുക്കെടുപ്പിലൂടെ തന്നെ തിരഞ്ഞെടുക്കുകയായിരുന്നു. യു.ഡി.എഫ്. പഞ്ചായത്ത് അംഗമായ എസ്.എം. മുഹമ്മദ് കുഞ്ഞി പോക്സോ കേസിൽ പ്രതിയായ സാഹചര്യത്തിൽ ഇവിടെ അവിശ്വാസത്തിന് നീക്കം തുടങ്ങിയിട്ടുണ്ട്.
പോക്സോ കേസായതിനാൽ അറസ്റ്റിലായാൽതന്നെ സാധാരണ 60 ദിവസമെങ്കിലും റിമാൻഡിൽ കഴിയേണ്ടിവരും എന്താണ് അവസ്ഥ.മുഹമ്മദ് കുഞ്ഞിക്ക് യോഗത്തിൽ പങ്കെടുക്കാൻ സാധിക്കാതെ വന്നാൽ അവിശ്വാസപ്രമേയം പാസാകാനാണ് സാധ്യത.
Comments