തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ എസ്എഫ്‌ഐ ആൾമാറാട്ട വിവാദത്തിൽ മുൻ പ്രിൻസിപ്പൽ ജിജെ ഷൈജുവിന്റെ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം അഡീഷണൽ സെക്ഷൻ കോടതിയാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. കാട്ടാക്കട പോലീസ് കോടതിയ്‌ക്ക് നൽകിയ റിപ്പോർട്ട് പ്രകാരമാണ് ജാമ്യ അപേക്ഷ റദ്ദാക്കിയത്.
പോലീസിന്റെ മന്ദഗതിയിലുള്ള അന്വേഷണത്തിനിടെയാണ് മുഖ്യപ്രതി ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. തുടർന്ന് ജൂൺ രണ്ടിനാണ് ഷൈജു മുൻകൂർ ജാമ്യപേക്ഷ നൽകിയത്. രണ്ട് മാസത്തിനകം കേസിനെ സംബന്ധിക്കുന്ന വിശദമായ റിപ്പോർട്ട് നൽകണമെന്ന് കോടതി പോലീസിന് നിർദ്ദേശം നൽകിയിരുന്നു. ഈ റിപ്പോർട്ട് പ്രകാരമാണ് ജാമ്യാപേക്ഷ കോടതി തള്ളിയത്.
ജിജെ ഷൈജുവിനെതിരെ യൂണിവേഴ്‌സിറ്റി റിട്ടേണിംഗ് ഓഫീസറും കോളേജും ശക്തമായ തെളിവുകളാണ് പോലീസിൽ നൽകിയിട്ടുള്ളത്. കേസിലെ പ്രധാന പ്രതിയായ എസ്എഫ്‌ഐ നേതാവ് എ വിശാഖിനെ സംരക്ഷിച്ച് കൊണ്ടാണ് പോലീസിന്റെ നിക്കം. കോടതി ജാമ്യാപേക്ഷ റദ്ദാക്കിയതോടെ മുൻ പ്രിൻസിപ്പലിനെ ചോദ്യം ചെയ്യാനും അറസ്റ്റ് ചെയ്യാനുമുള്ള സാധ്യതകളിലേക്കാണ് കടക്കുന്നത്.
Comments