ന്യൂഡൽഹി : ഏകദിന ലോക കപ്പില്‍ അഹമ്മദാബാദില്‍ കളിക്കാന്‍ വിമുഖത കാണിക്കുന്ന പാക് ക്രിക്കറ്റ് ബോര്‍ഡിനെതിരെ മുന്‍ നായകന് ഷാഹിദ് അഫ്രീദി.അഹമ്മദാബാദിലെ പിച്ചില്‍ കളിക്കാന്‍ പറ്റില്ലെന്ന് പാകിസ്താന് പറയുന്നതിന് പിന്നിലെ കാരണം എന്താണെന്നു ചോദിച്ച അഫ്രീദി നിറഞ്ഞുകവിഞ്ഞ ഇന്ത്യന്‍ ആരാധകര്‍ക്കു മുന്നില്‍ വിജയം കൊയ്ത് കാണിച്ചുകൊടുക്കുകയാണ് ചെയ്യേണ്ടതെന്നും പറഞ്ഞു.
എന്തുകൊണ്ടാണ് അവർ അഹമ്മദാബാദ് പിച്ചുകളിൽ കളിക്കാൻ വിസമ്മതിക്കുന്നത്? ആ തീരുമാനം ശരിയാണോ അവിടെ തീപിടിക്കുമോ, അല്ലെങ്കില്‍ പ്രേതബാധയുണ്ടോ? പോവൂ, അവിട കളിക്കൂ. കളിച്ച് ജയിക്കൂ. ഇവയൊക്കെയാണ് മുന്‍കൂട്ടി കാണുന്ന വെല്ലുവിളികളെങ്കില്‍ അതിനെ മറികടക്കാനുള്ള ഒരേയൊരു വഴി ഇന്ത്യക്കെതിരേ ആധികാരികമായ വിജയമാണ്. പാകിസ്താന്റെ ജയമാണ് ആത്യന്തികമായി ഏറ്റവും പ്രധാനപ്പെട്ട കാര്യം
ഇന്ത്യയെ സ്വന്തം മണ്ണിൽ തോൽപ്പിക്കണം. പാക് ടീമിന്റെ വിജയമാണ് പ്രധാനം. പോസിറ്റീവായി എടുക്കുക. ആവേശഭരിതരായ ഇന്ത്യൻ കാണികൾക്ക് മുന്നിൽ വിജയം നേടണം. നിങ്ങൾക്ക് കിട്ടിയത് അവരെ കാണിക്കുകയും ചെയ്യുക. – എന്നാണ് അഫ്രീദിയുടെ പ്രസ്താവന . അതേസമയം മുൻ അനുഭവങ്ങൾ പാകിസ്താൻ മറക്കരുതെന്നാണ് സോഷ്യൽ മീഡിയയുടെ കമന്റുകൾ .
Comments