തിരുവനന്തപുരം: നടൻ പൂജപ്പുര രവി അന്തരിച്ചു. 86 വയസായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് മറയൂരിലെ മകളുടെ വീട്ടിൽവെച്ചായിരുന്നു അന്ത്യം. ആരോഗ്യ കാരണങ്ങളാൽ വളരെ കാലമായി സിനിമാ മേഖലയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു.
മലയാള നാടക-സിനിമാ-ടെലിവിഷൻ മേഖലയിലെ അഭിനേതാവാണ് പൂജപ്പുര രവി എന്ന രവീന്ദ്രൻ നായർ. മാധവൻ പിള്ളയുടേയും ഭവാനി അമ്മയുടേയും മകനായി 1940ൽ പൂജപ്പുര ചെങ്കള്ളൂരിലാണ് ജനനം. എസ്.എൽ.പുരം സദാനന്ദന്റെ ഒരാൾ കൂടി കള്ളനായി എന്ന നാടകത്തിൽ ബീരാൻകുഞ്ഞ് എന്ന കഥാപാത്രത്തെ അവതരിച്ചുകൊണ്ടായിരുന്നു അഭിനയരംഗത്തേയ്‌ക്ക് കടന്നുവന്നത്. അതിനു ശേഷം കലാനിലയം ഡ്രാമാ വിഷൻ എന്ന നാടക സംഘത്തിലും സിനിമകളിലും ടെലിവിഷൻ സീരിയലുകളിലും പ്രവർത്തിച്ചു.
വേലുത്തമ്പി ദളവ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറുന്നത്. നീണ്ട കാലത്തെ ഇടവേളയ്‌ക്ക് ശേഷം പൂജപ്പുര രവി അഭിനയിച്ച് പ്രദർശനത്തിന് എത്തിയ ചലച്ചിത്രമാണ് ഗപ്പി. വിവിധ ഭാഷകളിലായി 125 ൽ അധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
Comments