പത്തനംതിട്ട : പത്തനംതിട്ട ജില്ലയിൽ വീണ്ടും എലിപ്പനി ബാധിച്ച് മരണം. ഇതോടെ കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. ജില്ലയിൽ മഴക്കാലം ആരംഭിച്ചതോടെ പനിബാധിതരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിലാണ് എലിപ്പനി ബാധിച്ച് രണ്ടു ദിവസങ്ങളിലായി മൂന്ന് പേർ മരിച്ചത്.
മെയ് മാസം ആദ്യം മുതൽക്കേ ജില്ലയിൽ പനിബാധിതരുടെ എണ്ണത്തിൽ വൻതോതിൽ വർദ്ധനവ് ഉണ്ടായിരുന്നു ഇതേ തുടർന്ന് പത്തനംതിട്ട, തിരുവല്ല, കോന്നി, മല്ലപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിൽ അടിയന്തിര മെഡിക്കൽ ക്ലിനിക്കുകൾ സ്ഥാപിച്ചിരുന്നുവെങ്കിലും വളരെ തണുത്ത പ്രതികരണമാണ് ആശുപത്രി അധികൃതരിൽ നിന്നും ഉണ്ടായത്.
പനിബാധിതയായ സുജാത എന്ന തൊഴിലുറപ്പ് തൊഴിലാളിക്ക് വളരെ വൈകിയാണ് എലിപ്പനി സ്ഥിരീകരിച്ചത്. ശേഷം കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷപ്പെടുത്താനായില്ല. ആരോഗ്യ മന്ത്രിയുടെ സ്വന്തം ജില്ലയായ പത്തനംതിട്ടയിലെ ജനങ്ങളുടെ ആരോഗ്യ സുരക്ഷയെ സംബന്ധിച്ച് ആശങ്കയിലാണ് പ്രദേശവാസികൾ.
Comments