ഭുവനേശ്വർ: ബലോസർ തീവണ്ടി അപകടവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം പുരോഗമിക്കുന്നതിനിടയിൽ റെയിൽവേ ജൂനിയർ എൻജിനീയറഉടെ വീട് സീൽ ചെയ്ത് സിബിഐ ഉദ്യോഗസ്ഥർ. ബാലസോറിലെ വീട്ടിൽ താമസിച്ചിരുന്ന എഞ്ചിനീയറെ അന്വേഷണ ഏജൻസി ചോദ്യം ചെയ്‌തെങ്കിലും ഇപ്പോൾ കുടുംബ സമേതം ഒളിവിൽ കഴിയുകയാണ്. സിഗ്നൽ ജൂനിയർ എഞ്ചിനിയര്‍ അമീർ ഖാന്റെ വാടക വീടാണ് ഉദ്യോഗസ്ഥർ സീൽ ചെയ്തത്.
അന്വേഷണ ചുതലയുള്ള സിബിഐ സംഘം അമീർഖാന്റെ വീട്ടിൽ തിങ്കളാഴ്ച എത്തിയിരുന്നു. തുടർന്ന്, വീട് പൂട്ടിക്കിടക്കുന്നതായി കണ്ടെത്തിയ സംഘം അദ്ദേഹത്തിന്റെ വീട് സീൽ ചെയ്യുകയായിരുന്നു. രണ്ട് സിബിഐ ഉദ്യോഗസ്ഥർ ഇദ്ദേഹത്തിന്റെ വീട് കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരുകയായിരുന്നു.
292 യാത്രക്കാരുടെ മരണത്തിന് കാരണമായ ബഹനാഗയിലെ ദുരന്തത്തിന് ശേഷം അമീറും കുടുംബവും വാടകവീട് വിട്ട് പോയതായാണ് വിവരം. ട്രെയിൻ പ്രവർത്തനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ഒരു ജൂനിയർ എഞ്ചിനീയറുടെ പങ്ക് നിർണായകമാണ്. ഗ്നലുകൾ, ട്രാക്ക് സർക്യൂട്ടുകൾ, പോയിന്റ് മെഷീനുകൾ, ഇന്റർലോക്കിംഗ് സിസ്റ്റങ്ങൾ എന്നിവയുൾപ്പെടെയുള്ളവ എഞ്ചിനീയറുടെ ചുമതലയാണ്. അതേസമയം ബഹനാഗ സ്റ്റേഷൻ മാസ്റ്ററെ വീടും അന്വേഷണത്തിന്റെ ഭാഗമായി സി.ബി.ഐ സംഘം സന്ദർശിച്ചിരുന്നു.
Comments