തിരുവനന്തപുരം: വിവാദങ്ങൾക്കെടുവിൽ അഖിലിനും ആൽഫിയയ്‌ക്കും മംഗല്യം. കായംകുളം സ്വദേശിനി ആൽഫിയയും കോവളം സ്വദേശി അഖിലും വിവാഹിതരായി. ക്ഷേത്രത്തിനുള്ളിൽ വിവാഹത്തിനൊരുങ്ങി നിന്ന ആൽഫിയയെ വിവാഹചടങ്ങിന് തൊട്ടുമുൻപ് കായംകുളം പോലീസെത്തി ബലമായി പിടിച്ചുകൊണ്ട് പോയത് വാർത്തയായിരുന്നു. തുടർന്ന് വൻ വിവാദങ്ങൾക്കാണ് സംഭവം വഴിവെച്ചത്.
ഇന്നലെ കോടതിയിൽ ഹാജരാക്കിയ ആൽഫിയയെ സ്വന്തം ഇഷ്ടപ്രകാരം അഖിലിനൊപ്പം അയയ്‌ക്കുകയായിരുന്നു. തുടർന്ന് ചൊവ്വാഴ്ച വൈകുന്നേരത്തോടെയായിരുന്നു ഇരുവരുടെയും വിവാഹം. ഒരു വർഷം മുൻപ് ഇൻസ്റ്റഗ്രാം വഴിയാണ് ഇരുവരും അടുപ്പത്തിലായത്. അടുപ്പം വഴിയാലെ പ്രണയത്തിലേക്ക് വഴിവെയ്‌ക്കുകയായിരുന്നു. തുടർന്ന് ഇരുവരും വിവാഹത്തിന് തയ്യാറെടുക്കുകയായിരുന്നു. കോവളത്തെ ക്ഷേത്രത്തിലായിരുന്നു വിവാഹ ചടങ്ങുകൾക്ക് പദ്ധതിയിട്ടിരുന്നത്.
ഇതിനിടെ ക്ഷേത്രത്തിലെത്തിയ പോലീസ് പെൺകുട്ടിയെ ബലമായി പിടിച്ചുകൊണ്ടുപോയതായി പരാതി ഉയർന്നിരുന്നു. പോലീസ് നടപടി ക്ഷേത്രാചാര മര്യാദകൾ ലംഘിച്ചാണെന്ന് ആരോപിച്ച് ക്ഷേത്ര ഭാരവാഹികൾ കോവളം പോലീസിന് പരാതി നൽകി. പോലീസ് നടപടിയ്‌ക്കെതിരെ വരന്റെ പിതാവും കോവളം പോലീസിൽ പരാതി നൽകിയിരുന്നു. ക്ഷേത്ര പരിസരത്ത് എത്തിയ കായംകുളം പോലീസ് യുവതിയെ ബലം പ്രയോഗിച്ചാണ് പിടിച്ചിറക്കിയതെന്ന് ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു. തുടർന്ന് യുവതിയെ കായംകുളത്തെ മജിസ്‌ട്രേറ്റേ് കോടതിയിൽ ഹാജരാക്കി. സ്വന്തം ഇഷ്ടപ്രകാരമാണ് യുവാവിനൊപ്പം പോയതെന്നും അഖിലിനൊപ്പം പോകാൻ ആഗ്രഹിക്കുന്നതായും മജിസ്‌ട്രേറ്റ് മുൻപാകെ യുവതി പറഞ്ഞു. തുടർന്ന് കോടതിയ അനുമതിയോടെ പെൺകുട്ടി വീണ്ടും കോവളത്തെ അഖിലിന്റെ വീട്ടിലെത്തി. ഇന്ന് വൈകുന്നേരത്തോടെ വിവാഹിതരായി.
Comments