പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ഗർഭസ്ഥ ശിശുമരണം. പുതൂർ പഞ്ചായത്തിലെ കോണംകുത്തി ഊരിലെ സെൽവിയുടെയും മണികണ്ഠന്റെയും കുഞ്ഞാണ് മരിച്ചത്. സെൽവി 7 മാസം ഗർഭിണിയായിരുന്നു. പതിവ് പരിശോധനയ്‌ക്കായി ആശുപത്രിയിൽ എത്തിയപ്പോഴാണ് കുഞ്ഞിന് അനക്കമില്ലെന്ന് കണ്ടെത്തിയത്. സെൽവിയ്‌ക്ക് രക്തക്കുറവ് ഉണ്ടായിരുന്നതായി ഡോക്ടർമാർ പറഞ്ഞു.
കഴിഞ്ഞ ആഴ്ച അട്ടപ്പാടിയിൽ നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചിരുന്നു. ചൂണ്ടകുളം ഊരിലെ സജിത-വിനോദ് ദമ്പതികളുടെ നാല് മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. രാത്രി വീട്ടിൽ ഉറക്കി കിടത്തിയ കുഞ്ഞിന് രാവിലെ അനക്കമുണ്ടായിരുന്നില്ല. ഉടൻ തന്നെ മാതാപിതാക്കൾ കുഞ്ഞിനെ അഗളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചു. ഇവിടെ വെച്ചാണ് കുഞ്ഞിന്റെ മരണം സ്ഥിരീകരിച്ചത്.
Comments