തിരുവനന്തപുരം; പിരിവ് നടത്തി ഖജനാവ് നിറയ്‌ക്കാൻ ചുമതലയേറ്റെടുത്തിരിക്കുന്ന മോട്ടോർ വാഹനവകുപ്പ് സർക്കാർ ഭണ്ഡാരം നിറയ്‌ക്കാൻ കത്തിവയ്‌ക്കുന്ന ജനങ്ങളുടെ കഴുത്തിനാണ്. സർവീസ് ചാർജ് ഇനത്തിൽ കോടികളാണ് കൊയ്യുന്നതിന് പുറമെയാണ് ലൈസൻസ് പുതുക്കുന്നതിന് ഇരട്ടിതുക ഈടാക്കുന്നത്. കൂടാതെ റോഡിൽ തടഞ്ഞും ക്യാമറ വച്ചും പിഴുയുന്നത് വേറെ. കേന്ദ്ര നിയമപ്രകാരം ലൈസൻസ് പുതുക്കാനും മേൽവിലാസം മാറ്റുന്നതിനുമായി 400 രൂപയാണ് ഈടാക്കേണ്ടതെങ്കിലും കേരളം ജനങ്ങളിൽ നിന്ന് പിഴിയുന്നത് 765 രൂപയാണ്.
മോട്ടർ വാഹന നിയമം അനുസരിച്ച് ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ട എല്ലാ ഫീസും നിശ്ചയിക്കാനുള്ള അധികാരം കേന്ദ്രസർക്കാരിനാണ്. ലൈസൻസ് പുതുക്കുന്നതിന് 200 രൂപയാണു കേന്ദ്രം നിശ്ചയിച്ച ഫീസ്, വിലാസം കൂടി മാറ്റണമെങ്കിൽ 200രൂപ അധികം കൊടുക്കണം. ചിപ്പ് ഘടിപ്പിച്ച സ്മാർട്ട് കാർഡായാണു ലൈസൻസ് നൽകുന്നതെങ്കിൽ 200 രൂപ കൂടി വാങ്ങാമെന്നും കേന്ദ്രം നിർദേശിച്ചിട്ടുണ്ട്.
ചിപ് ഘടിപ്പിച്ച സ്മാർട്ട് കാർഡിനു പകരം പിവിസി (പോളിവിനൈൽ ക്ലോറൈഡ്) കാർഡ് നൽകി 200 രൂപ കൂടി സംസ്ഥാനം ഈടാക്കുന്നു. കേന്ദ്ര നിയമപ്രകാരം, പിവിസി കാർഡ് നൽകുന്നതിനു പണം ഈടാക്കാൻ പാടില്ല.ഇതു കൂടാതെ യൂസർ ഫീയായി 120, തപാൽ ചാർജ് ഇനത്തിൽ 45 രൂപ എന്നിവ കൂടി നൽകണം. വിലാസം പുതുക്കാൻ മാത്രമായി 200 രൂപയാണു കേന്ദ്രം നിശ്ചയിച്ചത്. കേരളത്തിൽ ഈടാക്കുന്നത് 505 രൂപ.
Comments