ഭൂമിയിലെ ‘ശുദ്ധജലത്തിനേക്കാൾ’ ശുദ്ധമായ ജലം വേർതിരിച്ച് അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെ സഞ്ചാരികൾ. മൂത്രത്തിൽ നിന്നും വിയർപ്പിൽ നിന്നുമാണ് സഞ്ചാരികൾ ശുദ്ധജലം വേർതിരിച്ചത്. ബഹിരാകാശ നിലയത്തിലെ എൻവിറോൺമെന്റ് കൺട്രോൾ ആന്റ് ലൈഫ് സപ്പോർട്ട് സിസ്റ്റം (ഇസിഎൽഎസ്എസ്) എന്ന സംവിധാനമാണ് കണ്ടുപിടിത്തതിനായി ഉപയോഗിച്ചത്.
നിലയത്തിലുള്ളവരുടെ വിയർപ്പ്, ശ്വാസം പോലുള്ളന പിടിച്ചെടുത്ത് വാട്ടർ പ്രൊസസർ അസംബ്ലി എന്ന സംവിധാനത്തിലക്ക് അയച്ച് കുടിവെള്ളമായി മാറ്റുകയാണ് അസിഎൽഎസ്എസ് ചെയ്യുന്നത്. യൂറിൻ പ്രൊസസർ അസംബ്ലി എന്ന സംവിധാനമാണ് മൂത്രത്തിൽ നിന്ന് കുടിവെള്ളം വേർത്തിരിക്കുന്നു. ഇത്തരത്തിൽ വേർതിരിച്ചെടുത്ത വെള്ളം ഭൂമിയിൽ ലഭിക്കുന്ന വെള്ളത്തിനേക്കാൾ ശുദ്ധമാണെന്ന് കണ്ടുപിടിത്തത്തിന് പിന്നിലെ ശാസ്ത്രജ്ഞർ പറയുന്നു.
ഉപ്പുവെള്ളത്തിൽ നിന്ന് കുടിവെള്ളം വേർതിരിച്ചെടുക്കുന്ന ബ്രൈൻ പ്രൊസസർ അസംബ്ലിയുടെ നിർമ്മാണത്തിലാണ് ശാസ്ത്രജ്ഞർ. ഈ വെള്ളം സ്‌പെഷ്യൽ തെറാപ്പിയക്ക് വിധേയമാക്കും. പിന്നീട് വെള്ളത്തിലേക്ക് ചൂടുള്ള വായു കടത്തിവിട്ട് ബാഷ്പീകരിക്കും. ഇത് ശേഖരിച്ചാണ് കുടിവെള്ളമായി ഉപയോഗിക്കുന്നത്. ജീവൻ രക്ഷാ ഉപകരണങ്ങളുടെ പുരോഗതിയിൽ ബൃഹത്തായ ചുവടുവെയ്പ്പാണ് കണ്ടുപിടിത്തമെന്ന് ശാസ്ത്രജ്ഞനായ ക്രിസ്റ്റഫർ ബ്രൗൺ പറഞ്ഞു.
Comments