ദുബായ്: ജിദ്ദയിലെ യു എസ് കോൺസുലേറ്റിന് നേരെ ആക്രമണം. കഴിഞ്ഞ ദിവസം രാത്രി നടന്ന ആക്രണത്തിൽ രണ്ട് പേർ മരിച്ചു. അഞ്ജാതർ നടത്തിയ ആക്രമണത്തിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥനും ഒരു തോക്കുധാരിയായ അക്രമിയുമാണ് കൊല്ലപ്പെട്ടത്. കോൺസുലേറ്റിന് പുറത്ത് നടന്ന വെടിവെയ്പ്പിൽ അമേരിക്കകാർക്ക് ആർക്കും പരിക്കേറ്റിട്ടില്ല. കോൺസുലേറ്റ് അടച്ചതായും ഉദ്യോഗസ്ഥർ അറിയിച്ചു.
കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥൻ നേപ്പാൾ സ്വദേശിയാണ്. ലോക്കൽ ഗാർഡ് അംഗത്തിന്റെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും ഞങ്ങൾ ആത്മാർത്ഥമായ അനുശോചനം അറിയിക്കുന്നതായി സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് പ്രസ്താവനയിൽ വ്യക്തമാക്കി. അക്രമിയെ സൗദി സൈന്യമാണ് വധിച്ചത്. അന്വേഷണം ആരംഭിച്ചതിനാൽ അമേരിക്ക രാജ്യവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി.
ജിദ്ദയിൽ നിന്ന് 70 കിലോമീറ്റർ (44 മൈൽ) അകലെയുള്ള മക്കയിൽ വാർഷിക ഹജ്ജ് തീർഥാടനത്തിനായി 1.8 ദശലക്ഷം മുസ്ലീം വിശ്വാസികളെ സൗദി അറേബ്യ സ്വാഗതം ചെയ്യുന്നതിനിടെയാണ് ആക്രമണം നടന്നത്. ഇതിന് മുൻപ് 2004-ഉം 2016- ലും അമേരിക്കൻ കോൺസിലേറ്റിന് ആക്രമണം നടന്നിട്ടുണ്ട്.
Comments