തിരുവനന്തപുരം: വടശ്ശേരിക്കോണത്ത് മകളുടെ വിവാഹത്തലേന്ന് അച്ഛനെ അടിച്ചു കൊന്ന കേസിലെ പ്രതികളെ റിമാൻഡ് ചെയ്തു. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി പോലീസ് ചോദ്യം ചെയ്യും. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് പ്രതികളെ പോലീസ് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്. റിമാൻഡിലായ പ്രതികളെ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി ആവശ്യപ്പെട്ട് പോലീസ് ഏഴ് ദിവസത്തെ കസ്റ്റഡി അപേക്ഷ സമർപ്പിച്ചത്. തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായുളള കസ്റ്റഡി അപേക്ഷയും പോലീസ് കോടതിയിൽ സമർപ്പിച്ചിരുന്നു.
പ്രതികളുടെ വൈദ്യപരിശോധന ഫലം കിട്ടിയിൽ മാത്രമേ നാല് പ്രതികളും ലഹരി ഉപയോഗിച്ചിരുന്നോ എന്നറിയാൻ സാധിക്കു. കൊലയ്‌ക്ക് ഉപയോഗിച്ച മൺവെട്ടി ഉൾപ്പെടെ സംഭവ സ്ഥലത്ത് നിന്ന് പോലീസ് ശേഖരിച്ചിട്ടുണ്ട്. അറസ്റ്റിലായ നാല് പേർ ഒഴികെ മറ്റാരും ആക്രമണത്തിന് പങ്കാളികളല്ല എന്നാണ് പോലീസിന്റെ നിഗമനം. പ്രാഥമിക ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച പ്രതികൾ മറ്റാരുടെയെങ്കിലും പങ്ക് ഇതുവരെവ്യക്തമാക്കിയിട്ടില്ല.
രാജുവിനെയും കുടുംബത്തെയും വകവരുത്തുക എന്ന ലക്ഷ്യത്തോടെ പ്രതികൾ നടത്തിയ ഗൂഢാലോചനയുടെ തുടർച്ചയായിരുന്നു ആക്രമണം എന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ. ശ്രീലക്ഷ്മിയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ജിഷ്ണുവും കുടുംബവും വീട്ടുകാരെ സമീപിച്ചിരുന്നു. എന്നാൽ ജിഷ്ണുവിന്റെ ക്രിമിനൽ പശ്ചാത്തലം കാരണം പെൺകുട്ടിയുടെ വീട്ടുകാർ ബന്ധത്തിന് വിസമ്മതിക്കുകയായിരുന്നു. അതിലുള്ള പ്രതികാരമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പെൺകുട്ടിയ്‌ക്ക് നേരത്തെ വന്ന രണ്ട് വിവാഹാലോചനകളും ജിഷ്ണു മുടക്കിയതായും പെൺകുട്ടിയുടെ ബന്ധുക്കൾ ആരോപിക്കുന്നു.
Comments