ലക്‌നൗ : ഉത്തർപ്രദേശിലെ അസംഗഡ് ജില്ലയിൽ ശക്തമായ ഇടിമിന്നലിനെത്തുടർന്ന് ആറുപേർ മരിച്ചു. ഒരു കുട്ടിയ്‌ക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇടിമിന്നലിനെ തുടർന്ന് മെഹ്‌നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ബർവ സാഗർ പ്രദേശത്ത് 5 പേരും മഹാരാജ്ഗഞ്ച് പ്രദേശത്തെ ഒരാളുമാണ് മരണപ്പെട്ടതെന്ന് ജില്ലാഭരണക്കൂടം അറിയിച്ചു. പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
അസംഗഡ് ജില്ലയിലുണ്ടായ ദുരന്തത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദു:ഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് നാല് ലക്ഷം രൂപ വീതം നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അതേസമയം പരിക്കേറ്റ കുട്ടിയ്‌ക്ക് അടിയന്തര ചികിത്സ നൽകുവാനും അദ്ദേഹം നിർദ്ദേശിച്ചു.
മഴ ശക്തി പ്രാപിച്ചതോടെ വൈദ്യുതി സംബന്ധമായ അപകടങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെ ഉദ്യോഗസ്ഥർക്ക് വിവിധ നിർദ്ദേശങ്ങൾ പുറുപ്പെടുവിച്ചിരുന്നു. തകരാറുകൾ പരിഹരിക്കുക, അറ്റകുറ്റ പണികളിൽ നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുക തുടങ്ങിയവയാണ് പ്രധാനമായും നിർദ്ദേശങ്ങളിലുണ്ടായിരുന്നത്. നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിന് ഇടയിലാണ് മഴക്കെടുതിയിൽ മരണം റിപ്പോർട്ട് ചെയ്തത്.
Comments