ഇസ്ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ ഇതുവരെ ചുമത്തിയിട്ടുള്ളത് 150 കേസുകൾ. മേയ് 9-ന് റാവൽപിണ്ടിയിലെ പാക് ആർമിയുടെ ജനറൽ ഹെഡ്ക്വാർട്ടേഴ്സിന് (ജിഎച്ച്ക്യു) നേരെയുണ്ടായ ആക്രമണം അടക്കമാണ് പിടിഐ അദ്ധ്യക്ഷനെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. തീവ്രവാദ വിരുദ്ധ നിയമപ്രകാരം ആറ് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മുന്‍ പ്രധാനമന്ത്രി ഇമ്രാനെതിരെയുള്ള എല്ലാ കേസുകളും അന്വേഷിക്കുന്നത് സംയുക്ത അന്വേഷണ സംഘമാണ്. പാകിസ്താൻ -തെഹ്രീകെ-ഇ-ഇൻസാഫ് പാർട്ടിയുടെ തലവൻ കൂടിയായ ഇമ്രാൻ ഖാന്റെ അനുയായികൾ മെയ് 9ന് സൈനിക കേന്ദ്രത്തിലേക്ക് തള്ളിക്കയറുകയും അക്രമം അഴിച്ചുവിടുകയും ചെയ്തിരുന്നു.
ഇസ്ലാമാബാദ് ഹൈക്കോടതിക്ക് മുന്നില്‍ നിന്ന് ഇമ്രാന് ഖാനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു പാകിസ്താനിൽ അക്രമ സംഭവങ്ങൾ അരങ്ങേറിയത്. മെയ് 9-ന് രാജ്യത്തെ ഞെട്ടിച്ച അക്രമ സംഭവങ്ങളെ തുടർന്ന് ആ ദിനത്തെ കരി ദിനമെന്നാണ് ഇപ്പോഴും വിശേഷിപ്പിക്കുന്നത്.
ലാഹോറില്‍ മുഹമ്മദലി ജിന്ന താമസിച്ചിരുന്ന ജിന്ന ഹൗസിന് നേര്‍ക്കും അക്രമം നടന്നിരുന്നു.
20 സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ആയിരുന്നു അന്ന ആക്രമണം നടന്നത്. പത്തു പേര് കൊല്ലപ്പെട്ടു. ഫൈസലാബാദ്, സമാനബാദ്, ആര്‍എ ബസാര്‍, റാവല്‍പ്പിണ്ടി, മിയാന്‍വാലി, ഗുജ്രാന്വാല എന്നിവിടങ്ങളിലായാണ് ഇമ്രാന് ഖാന് എതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Comments