ന്യൂഡൽഹി: പ്രതികൂല കാലാവസ്ഥയെ തുടർന്ന് അമർനാഥ് യാത്ര താൽക്കാലികമായി നിർത്തിവച്ചു. കനത്ത മഴയും മണ്ണിടിച്ചിലും യാത്രക്ക് തടസ്സമായ സാഹചര്യത്തിലാണ് തീർത്ഥാടനം താൽക്കാലികമായി നിർത്തി വെച്ചത്. ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പഹൽഗാം,ധുമൈൽ എന്നീ ബേയ്സ് ക്യാമ്പിൽ നിന്ന് തീർത്ഥാടകരെ കടത്തി വിടില്ല.
7,200 തീർത്ഥാടകർ അടങ്ങുന്ന എട്ടാമത്തെ ബാച്ചായിരുന്നു ഇന്നത്തേത്. തീർത്ഥാടനം താൽക്കാലികമായി നിർത്തിവെച്ചതോടെ തീർത്ഥാടകർ വിവധ ബേയ്സ് ക്യാമ്പുകളിലായി തുടരുകയാണ്.
ഇന്ന് പുലർച്ചെ മുതൽ കശ്മീരിന്റെ ചില ഭാഗങ്ങളിൽ കനത്ത മഴയാണ് ലഭിക്കുന്നത്. മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ തീർത്ഥാടകരുടെ സുരക്ഷയെ കരുതിയാണ് അമർനാഥ് തീർത്ഥാടനം താൽക്കാലികമായി നിർത്തി വെച്ചത്. പഹൽഗാം ബേസ് ക്യാമ്പിലേക്കുള്ള യാത്രാമധ്യേ 4,600 തീർത്ഥാടകരെ ചന്ദർകോട്ടിൽ തടഞ്ഞു. ബാൽതാൽ ക്യാമ്പിലേക്ക് പോയിരുന്ന 2,410 ഭക്തരുടെ മറ്റൊരു സംഘത്തെയും ക്യാമ്പിലേക്ക് മാറ്റി. കാലാവസ്ഥ മെച്ചപ്പെടുന്നതുവരെ പഹൽഗാം,ധുമൈൽ എന്നീ ബേയ്സ് ക്യാമ്പിൽ നിന്ന് തീർഥാടകരെ കടത്തി വിടില്ല. ഇന്നലെ മാത്രം 17,202 തീർത്ഥാടകർ അമർനാഥ് ദർശനം നടത്തി. 62 ദിവസം നീണ്ടു നിൽക്കുന്ന വാർഷിക തീർത്ഥാടനം ഇക്കഴിഞ്ഞ ഒന്നിനാണ് ആരംഭിച്ചത്. കനത്ത സുരക്ഷയിൽ നടക്കുന്ന തീർത്ഥാടന കാലം ഓഗസ്റ്റ് 31 – നാകും സമാപിക്കുക. അതിനുള്ളിൽ പരമാവധി തീർത്ഥാടകർക്ക് ദർശനം ഒരുക്കാനുള്ള നീക്കത്തിന് കാലാവസ്ഥ പ്രതികൂലമാകുകയാണ്.
ഈ മാസം ഒന്നിന് ആരംഭിച്ച അമർനാഥ് തീർത്ഥാടനം ഏഴ് ദിവസങ്ങൾ പിന്നിടുമ്പോൾ 84,768 തീർത്ഥാടകരാണ് ദർശനത്തിന് എത്തിയത്. അമർനാഥ് യാത്രയ്‌ക്കെത്തുന്ന തീർത്ഥാടകർക്ക് യാത്രയിലുടനീളം ആവശ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ട്. ഇതിനായി സംസ്ഥാന ഏജൻസികളും സിവിൽ ഡിപ്പാർട്ടുമെന്റുകളും എല്ലാ സമയത്തും പ്രവർത്തിക്കുന്നുണ്ട്. 62 ദിവസം നീണ്ട് നിൽക്കുന്ന തീർത്ഥയാത്രയാണ് അമർനാഥ് തീർത്ഥയാത്ര. ജൂലൈ ഒന്നിന് ആരംഭിച്ച തീർത്ഥാടനം ഓഗസ്റ്റ് 31-നാണ് അവസാനിക്കുക. തെക്കൻ കശ്മീരിലെ ഹിമാലയൻ മലനിരകളിലൂടെയാണ് തീർത്ഥാടനം നടക്കുന്നത്.
ശ്രാവണ മാസത്തിലാണ് തീർത്ഥാടനം നടത്തുന്നത്. ഈ സമയത്ത് അമർനാഥ് ഗുഹയിൽ പ്രത്യക്ഷപ്പെടുന്ന സ്വയംഭു ശിവലിംഗം കണ്ട് ദർശനം നടത്തി പ്രാർത്ഥിച്ച് അനുഗ്രഹം തേടുകയാണ് ഓരോ തീർത്ഥാടകനും. രണ്ട് റൂട്ടുകളിലൂടെയാണ് തീർത്ഥാടകർ അമർനാഥ് ഗുഹയിലെത്തുക. ഹൽഗാമിനിന്നാരംഭിക്കുന്ന 48 കിലോമീറ്റർ ദൈർഘ്യമുള്ള നുവാൻ റൂട്ടും, ഗണ്ഡേർബാലിൽ നിന്നാരംഭിക്കുന്ന 14 കിലോമീറ്റർ ദൂരമുള്ള ബാലതാർ റൂട്ടുമാണ് തീർത്ഥാടനപാതകൾ. ലഭ്യമായ രണ്ട് റൂട്ടിലും പ്രതിദിനം 7,500 പേർക്ക് യാത്ര നടത്താവുന്നതാണ്.
Comments