ലോകത്തിലെ ആദ്യത്തെ റോബോട്ട്-മനുഷ്യ വാർത്താസമ്മേളനത്തിന് സാക്ഷ്യം വഹിച്ച് സ്വിറ്റ്‌സർലൻഡ്. ജനീവയിലാണ് റോബോട്ടുകളുടെ വാർത്താസമ്മേളനം നടന്നത്. സമ്മേളനത്തിനിടെ ആഗോള തലത്തിൽ പോലും സംശയമായി നിലനിൽക്കുന്ന ആ ചോദ്യം ചോദിക്കുകയുണ്ടായി! എഐ മനുഷ്യർക്ക് പണിയാകുമോ എന്നായിരുന്നു ആ ചോദ്യം. നിരവധി അനവധി യുവാക്കളുടെ തൊഴിൽ ഇല്ലാതാക്കാൻ കഴിയുമെന്നായിരുന്നല്ലോ എഐ റോബോട്ടുകളെ കുറിച്ചുള്ള ആശങ്ക. എങ്കിൽ ആശങ്കയ്‌ക്ക് ഉത്തരം നൽകിയിരിക്കുകയാണ് എഐ റോബോട്ട് തന്നെ!
സിംഗുലാരിറ്റിനെറ്റിൽ നിന്നുള്ള എഐ റോബോട്ടാണ് ഉത്തരമായെത്തിയത്. മനുഷ്യന് സഹായവും പിന്തുണയും നൽകാൻ മനുഷ്യരോടൊപ്പം പ്രവർത്തിക്കുമെന്നും നിലവിലുള്ള ജോലികളൊന്നും മാറ്റി സ്ഥാപിക്കില്ലെന്നാണ് ലോകത്തിലെ ഏറ്റവും നൂതനമായ ഹ്യൂമനോയിഡ് ഹെൽത്ത് കെയർ റോബോട്ടായ ഗ്രേസ് പറഞ്ഞത്. സർക്കാർ മേഖലയിൽ റോബോട്ടുകളെ വിന്യസിക്കുന്നത് കൂടുതൽ കൃത്യതയോടെയും വ്യക്തതയോടെയും ആളുകൾക്ക് സേവനം നൽകാൻ കഴിയുമെന്ന് യുഎൻ ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ ആദ്യ റോബോട്ട് ഇന്നോവേഷൻ അംബാഡർ റോബോട്ടായ സോഫിയ പറഞ്ഞു. ഹ്യുമനോയിഡ് റോബോട്ടുകൾക്ക് മനുഷ്യന്മാരായ നേതാക്കന്മാരെക്കാൾ മികച്ച കാര്യക്ഷമതയും ഫലപ്രാപ്തിയും കാഴ്ചവെയ്‌ക്കാനാകും. വലിയ ഡേറ്റകൾ അതിവേഗം പ്രസസ് ചെയ്യാനും റോബോട്ടുകൾക്കാകുമെന്നും സോഫിയ കൂട്ടിച്ചേർത്തു.
എഐ ഫോർ ഗുഡ് ഗ്ലോബൽ ഉച്ചകോടിയിൽ റോബോട്ടിക്‌സിന്റെ കഴിവുകളും പരിമിതികളും ചർച്ച ചെയ്തു. യുഎന്നിന്റെ സുസ്ഥിര വികസനത്തിൽ സാങ്കേതികവിദ്യ എപ്രകാരം സഹായിക്കുമെന്നും ചർച്ച ചെയ്തു.
Comments