കൊച്ചി : തന്റെ ഇടപെടല്‍ ആഗ്രഹിക്കാത്ത കേരളത്തില്‍നിന്നും അത് ആവശ്യമുള്ള ഒരു കൂട്ടം ആളുകള്‍ക്കിടയിലേക്കാണ് വന്നതെന്ന് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി . കമ്യൂണിസ്റ്റ് നിലപാടുള്ളവരുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും ഇടയില്‍നിന്ന് പോലും അസ്പൃശ്യതയോടെ തന്നെ മാറ്റിനിര്‍ത്തുന്ന അനുഭവമാണുണ്ടായതെന്നും സ്വകാര്യ മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ബിന്ദു അമ്മിണി പറഞ്ഞു .
സാമൂഹിക ഇടപെടലുകള്‍ നടത്താന്‍ കഴിയുന്ന സ്ഥലം എന്നതാണ് പ്രധാനം. വിദേശ രാജ്യങ്ങളിലേതെങ്കിലും ഒന്നിലേക്ക് പോകാന്‍ ആഗ്രഹമുണ്ടായിരുന്നു. പ്രത്യേകിച്ചും ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക്. എന്നാല്‍, എന്റെ ഇടപെടല്‍ ശരിയായ രീതിയില്‍ നടത്താന്‍ പറ്റിയ ഒരിടത്തേക്ക് എങ്ങനെ എത്തുമെന്ന് നിശ്ചയം ഉണ്ടായിരുന്നില്ല . ഭാഷ നന്നായി അറിയാഞ്ഞിട്ടും പ്രശ്‌നങ്ങളുമായി യു.പി., ഡല്‍ഹി നിവാസികളായവർ തന്റെ അടുത്ത് എത്തുന്നുവെന്നും ബിന്ദു അമ്മിണി പറയുന്നു . കേരളത്തിൽ പിന്തുണയില്ലെന്നുമാത്രമല്ല, ഒരുതരം ബഹിഷ്‌കരണമാണ് പല ഭാഗങ്ങളില്‍നിന്നും ഉണ്ടായത്
വിശ്വാസി സമൂഹത്തിന്റെ ശത്രുവായ ബിന്ദു അമ്മിണിയെ പിന്തുണക്കുന്നതിലൂടെ വോട്ടു നഷ്ടപ്പെടുമെന്ന് വ്യാകുലപ്പെടുന്ന കുറെ അധികം ആളുകളെ കേരളത്തിൽ കണ്ടു മടുത്തു. സ്വകാര്യമായി പിന്തുണക്കുന്നു എന്ന് പ്രകടിപ്പിക്കുകയും പരസ്യമായി തള്ളിപ്പറയുകയും ചെയ്യുന്നവരോട് പുച്ഛമേ തോന്നുന്നുള്ളൂ. എന്റേതെന്ന് പറഞ്ഞ് ഒരു അശ്ലീലവീഡിയോ പ്രചരിപ്പിച്ചിരുന്ന ഘട്ടത്തില്‍പോലും അതിനെതിരായി ഇവരെന്തെങ്കിലും ചെയ്തതായി കണ്ടിട്ടില്ല. പ്രതിയെ കണ്ടുപിടിക്കാത്തത് പോകട്ടെ, അത് എന്റേതല്ലെന്ന് പറയാനുള്ള റിപ്പോര്‍ട്ട് പോലും പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. എനിക്കേറ്റവുമധികം മാനസികപ്രശ്‌നമുണ്ടാക്കിയ സംഭവങ്ങളിലൊന്നായിരുന്നു അത്.- അവർ കൂട്ടിച്ചേർത്തു.
Comments