പാലക്കാട്: പന്ത്രണ്ടുകാരനെ ഭീഷണിപ്പെടുത്തി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ പ്രതിക്ക് 43 വർഷം കഠിനതടവ് ശിക്ഷ.പട്ടാമ്പി സ്വദേശി ഹംസയാണ്(35) പ്രതി. മണ്ണാർക്കാട് രജിസ്റ്റർ ചെയ്ത കേസിലാണ് പട്ടാമ്പി കോടതി ജഡ്ജി രാമുരമേശ് ചന്ദ്രഭാനു ശിക്ഷ വിധിച്ചത്.
ഹംസയ്‌ക്ക് 2,11,000 രൂപ പിഴയും ഒടുക്കണം. 2022ൽ നടന്ന കേസിലാണ് ഇപ്പോൾ വിധിയുണ്ടായിരിക്കുന്നത്. 12 വയസുള്ള ആൺ കുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗിക പീഡനം നടത്തുകയും പൊള്ളലേൽപ്പിക്കുകയും ചെയ്‌തെന്നാണ് കേസ്. പിഴ സംഖ്യ കുട്ടിക്ക് നൽകണമെന്നും വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
കേസ് രജിസ്റ്റർ ചെയ്ത് അന്യോഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് മണ്ണാർക്കാട് സബ് ഇൻസ്പെക്ടർ ജസ്റ്റിൻ, അജിത്കുമാർ എന്നിവരാണ്. കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡ്വ. നിഷ വിജയകുമാർ ഹാജരായി. അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ മഹേശ്വരി, അഡ്വ. ദിവ്യ ലക്ഷ്മി എന്നിവർ പ്രോസിക്യൂഷനെ സഹായിച്ചു. പ്രതിക്കെതിരെ സമാനമായ മറ്റൊരു കേസ് കരുവാരകുണ്ട് പോലീസ് സ്റ്റേഷനിൽ നിലവിലുണ്ട്.
Comments