ന്യൂഡൽഹി : പന്ത്രണ്ട് ജ്യോതിർലിംഗങ്ങളിലൊന്നായ ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തെ ഇസ്ലാമിക ആക്രമണകാരിയായ മഹ്മൂദ് ഗസ്നിയുടെ ആക്രമണത്തിൽ നിന്ന് രക്ഷിക്കാൻ ആയിരക്കണക്കിന് ആളുകളാണ് തങ്ങളുടെ ജീവൻ ബലിയർപ്പിച്ചത് . ഈ ചരിത്ര കഥയെ ജനങ്ങളിലേക്കെത്തിക്കാനുള്ള ശ്രമത്തിലാണ് സംവിധായകൻ അനൂപ് ഥാപ്പ . ‘ദി ബാറ്റിൽ സ്റ്റോറി ഓഫ് സോമനാഥ’ എന്ന പേരിലാണ് ചിത്രം ഒരുങ്ങുന്നത് . 12 ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുക.
2 ഇഡിയറ്റ് ഫിലിംസിന്റെ ബാനറിലാണ് ‘ദ ബാറ്റിൽ സ്റ്റോറി ഓഫ് സോമനാഥ്’ നിർമ്മിക്കുന്നത്. ചിത്രത്തിന്റെ നിർമ്മാതാവ് മനീഷ് മിശ്രയും സഹനിർമ്മാതാവ് രഞ്ജിത് ശർമ്മയുമാണ്.’യേ മർദ് ബേചര’, ‘ശുക്ര ദോഷ്’ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് അനൂപ് ഥാപ്പ .
ചലച്ചിത്ര നിരൂപകൻ തരൺ ആദർശ് ‘ദ ബാറ്റിൽ സ്റ്റോറി ഓഫ് സോമനാഥിനെ’ കുറിച്ചുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ പങ്ക് വച്ചു . സത്യയുഗത്തിൽ ചന്ദ്രദേവൻ സ്വർണം കൊണ്ട് സോമനാഥ ക്ഷേത്രം പണികഴിപ്പിച്ചതായി വീഡിയോയിൽ പറയുന്നു. ഇതിനുശേഷം രാവണന് ത്രേതായുഗത്തിൽ ഈ ക്ഷേത്രം ലഭിച്ചു. ദ്വാപരയുഗത്തിൽ ശ്രീകൃഷ്ണൻ ഈ ക്ഷേത്രം നിർമ്മിച്ചുവെന്നും പറയപ്പെടുന്നു . എന്നാൽ ഇതിന് ശേഷം മഹമൂദ് ഗസ്നി എ.ഡി 1025 ന് മുമ്പ് ക്ഷേത്രം ആക്രമിച്ചു. സാധാരണക്കാരായ അനേകം ഭക്തർ ക്ഷേത്രം സംരക്ഷിക്കാൻ പോരാടി. ഈ യുദ്ധത്തിൽ അമ്പതിനായിരത്തിലധികം ജീവൻ ബലിയർപ്പിക്കപ്പെട്ടു .
മഹമൂദ് ഗസ്നിയുടെ സോമനാഥ ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണമാണ് ചിത്രത്തിന്റെ കഥയെന്ന് സംവിധായകൻ അനൂപ് ഥാപ്പ പറഞ്ഞു. എന്നാൽ മറ്റ് ചരിത്ര സിനിമകളുടെ കഥയിൽ നിന്ന് വ്യത്യസ്തമായിരിക്കും ഈ ചിത്രം. ചില ചരിത്രകാരന്മാർ മറന്നു പോയതോ തെറ്റായി ചിത്രീകരിച്ചതോ ആയ ഇന്ത്യൻ ചരിത്രത്തിന്റെ നേരായ ഒരു കഥയാണ് ഈ ചിത്രം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കാൻ പോകുന്നത്. ഈ ചരിത്ര സംഭവത്തെക്കുറിച്ച് ഓരോ ഇന്ത്യക്കാരനും അറിഞ്ഞിരിക്കണം.
എന്നാൽ ഈ ചിത്രത്തിന്റെ താരനിരയെക്കുറിച്ചോ റിലീസ് തീയതിയെക്കുറിച്ചോ ഇതുവരെ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. എന്നാൽ ചിത്രത്തിന്റെ പ്രഖ്യാപനം വന്നതോടെ ടീസർ ഉടൻ പുറത്തിറങ്ങുമെന്ന അഭ്യൂഹങ്ങളും പരക്കുന്നുണ്ട്. ഹിന്ദിയിലും തെലുങ്കിലുമായി 12 ഭാഷകളിലായി ചിത്രം പുറത്തിറങ്ങും.ഇസ്ലാമിക ആക്രമണകാരിയായ മഹ്മൂദ് ഗസ്നി 17 തവണ ഇന്ത്യ ആക്രമിച്ചിട്ടുണ്ട്.
ഇതിൽ ഏറ്റവും വലിയ ആക്രമണമായി കണക്കാക്കപ്പെടുന്നത് സോമനാഥ ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണമാണ്. ഗസ്നി ക്ഷേത്രം ആക്രമിക്കുകയും ആയിരക്കണക്കിന് നിരപരാധികളെ കൊല്ലുകയും ചെയ്തു. ഇത് മാത്രമല്ല, ക്രൂരമായി കൊള്ളയടിച്ച ശേഷം ക്ഷേത്രം തകർക്കുകയും ചെയ്തു.സോമനാഥ് പൊളിച്ചുമാറ്റിയ ഗസ്‌നി ജുമാമസ്ജിദിന്റെ പടിയിൽ ക്ഷേത്രത്തിലെ ശിവലിംഗം സ്ഥാപിച്ചു, അങ്ങനെ ഓരോ മുസ്ലീമും ശിവലിംഗത്തിൽ ചവിട്ടി പള്ളിയിൽ പ്രവേശിക്കാൻ തുടങ്ങി . ഒടുവിൽ ഭീംദേവ്, ക്ഷേത്രം പുനർനിർമിക്കാനും സോമനാഥ വിഗ്രഹം പുന സ്ഥാപിക്കാനും ഉത്തരവിട്ടു.
Comments