ബാലരാമപുരത്ത് അടിപ്പാത വരുമെന്ന് സർക്കാർ, വരില്ലെന്ന് സിപിഎം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ബാലരാമപുരത്ത് അടിപ്പാത വരുമെന്ന് സർക്കാർ, വരില്ലെന്ന് സിപിഎം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 16, 2023, 01:22 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ബാലരാമപുരത്തെ അടിപ്പാത നിർമ്മാണം അവസാനിപ്പിച്ചെന്നും പകരം നാലുവരിപ്പാത വരുമെന്നും കാണിച്ച് സിപിഎം ഏരിയാ കമ്മിറ്റിയുടെ ഫ്ളെക്സ് ബോർഡ്. രൂക്ഷമായ തിരക്ക് വർദ്ധിച്ചതിനെ തുടർന്ന ബാലരാമപുരത്ത് അടിപ്പാത നിർമ്മിക്കുമെന്നായിരുന്നു സർക്കാർ വാദം. എന്നാൽ അത് ഉപേക്ഷിച്ചെന്നും പദ്ധതി നാലുവരിപ്പാതയാക്കി മാറ്റിയെന്നും നേമം ഏരിയ കമ്മിറ്റി സ്ഥാപിച്ച ഫ്ളെക്സ് ബോർഡിൽ പറയുന്നു. എന്നാൽ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും അടിപ്പാത പണിയുമെന്നുമാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ ഓഫീസ് നൽകുന്ന പ്രതികരണം. ബാലരാമപുരത്തെ അടിപ്പാത നിർമ്മാണത്തിൽ നിന്നും പിന്നോട്ട് പോയിട്ടില്ലെന്നും ഉടൻ തന്നെ നടപടി ക്രമങ്ങൾ പൂർത്തിയാകുമെന്ന് കിഫ്ബിയും പ്രതികരിച്ചു.

കഴിഞ്ഞ ദിവസമാണ് അടിപ്പാത നിർമ്മാണം ഉപേക്ഷിച്ച് നാലുവരിപ്പാതയുടെ നിർമ്മാണം പൂർത്തിയാക്കാൻ കേരള സർക്കാർ തീരുമാനിച്ചെന്ന് കാണിച്ച് ബാലരാമപുരത്ത് സിപിഎം നേമം ഏരിയാ കമ്മിറ്റി കൂറ്റൻ ഫ്ളെക്സ് ബോർഡ് സ്ഥാപിച്ചത്. കരമന-കളിയിക്കാവിള- ബാലരാമപുരം ഭാഗങ്ങളിലാണ് ഫ്ളെക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. പദ്ധതിക്കെതിരെ ഭരിക്കുന്ന പാർട്ടി തന്നെ ഫ്ളെക്സ് ബോർഡുകൾ സ്ഥാപിക്കുന്നതിന് പിന്നിൽ അടിപ്പാത അട്ടിമറിക്കാൻ നടത്തുന്ന രാഷ്‌ട്രീയനീക്കമാണെന്ന് പ്രദേശവാസികൾ സംശയിക്കുന്നു. അടിപ്പാത നിർമ്മാണത്തിന് 113 കോടി രൂപ നൽകിയെന്ന് കാട്ടി ഫ്ളെക്സ് ബോർഡുകൾ ഉയർന്നിട്ട് അധിക നാളായിട്ടില്ല. എന്നാൽ പദ്ധതി പ്രഖ്യാപിച്ചെങ്കിലും സർക്കാരിന് ഇതിൽ മെല്ലപ്പോക്ക് നയമാണ്. അതിനിടയിലാണ് പദ്ധതി ഉപേക്ഷിച്ചെന്നുളള പ്രചാരണം.

ബാലരാമപുരം ഗ്രാമപഞ്ചായത്തിന്റെ അഭ്യർത്ഥന മാനിച്ചാണ് അടിപ്പാത നിർമ്മാണം മാറ്റി നാലുവരിപ്പാതയാക്കിയത് എന്നാണ് ഫ്ളെക്സ് ബോർഡിൽ പറയുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്, തദ്ദേശസ്വയം ഭരണവകുപ്പ് മന്ത്രി എം.ബി രാജേഷ് എന്നിവരുടെ ചിത്രങ്ങളടങ്ങിയ ഫ്ളെക്സ് ബോർഡാണ് നേമം ഏരിയാ കമ്മിറ്റി സ്ഥാപിച്ചത്. നേരത്തെ ബാലരാമുപുരം ജംഗ്ഷനിലെ തിരക്ക് കുറയ്‌ക്കുന്നതിനായി ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് റോഡ് വീതി കൂട്ടാൻ തീരുമാനിച്ചിരുന്നു. എന്നാൽ ഇതിനിടെ പദ്ധതി അട്ടിമറിക്കപ്പെടുകയും ഇതിന് പിന്നിൽ പ്രവർത്തിച്ചവരുടെ സ്വാധീനത്തിന് വഴങ്ങിക്കൊടുക്കുകയുമാണ് സർക്കാർ ചെയ്തത്. തുടർന്ന് ജംഗ്ഷന് തൊട്ടുമുമ്പ് വരെ വീതി കൂട്ടി പണി അവസാനിപ്പിച്ചു. ഇത് സംഭവിച്ച് ഒന്നരവർഷത്തിന് ശേഷമാണ് അടിപ്പാത നിർമ്മാണം പ്രഖ്യാപിച്ചത്. എന്നാൽ ഇതും അട്ടമറിക്കപ്പെടുകയാണെന്നാണ് പുതിയ ഫ്‌ളക്‌സ് ബോർഡ് സൂചിപ്പിക്കുന്നത്. എൽഡിഎഫിലെ തന്നെ ചില നേതാക്കളാണ് ഈ അട്ടമറിക്ക് പിന്നിലെന്നാണ് ആരോപണം.

 

Tags: balaramapuramMUHAMMED RIYAStraffic block
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies