കെന്റക്കി: ഫേസ്ബുക്ക് വഴി തലയോട്ടികളും മൃതദേഹാവശിഷ്ടങ്ങളും വിൽപന നടത്തിയ 40കാരൻ ജെയിംസിനെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച ഇയാളുടെ വീട് പരിശോധിച്ച എഫ്ബിഐ സംഘം പോസ്റ്റുമോർട്ടത്തിന് വിധേയമായ മൃതദേഹങ്ങളടക്കം 40 തലയോട്ടികളാണ് കണ്ടെടുത്തത്. ഇയാളുടെ കിടക്കയിൽ നിന്നും അന്വേഷണ ഉദ്യോഗസ്ഥർ തലയോട്ടി കണ്ടെത്തിയിട്ടുണ്ട്.
അതേസമയം മൃതദേഹങ്ങൾക്ക് പുറമെ നട്ടെല്ല്, തുടയെല്ല് തുടങ്ങിയ അസ്ഥികളും എകെ 47 തോക്കുകളും, 308 വെടിയുണ്ടകളും ബോംബ് നിർമാണ വസ്തുക്കളും അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം ചെയ്തതിന്റെ പാടുകളോട് കൂടിയ തലയോട്ടികളും ഇയാളുടെ ശേഖരണത്തിൽ ഉൾപ്പെടുന്നവയാണ്. കഴിഞ്ഞമാസം പിടികൂടിയ മനുഷ്യാവശിഷ്ട വ്യാപാരവുമായി ജെയിംസിന് പങ്കുണ്ടെന്ന സംശയവും പോലീസ് ഉന്നയിച്ചിട്ടുണ്ട്.
Comments