ശ്രീനഗർ : ജമ്മു കശ്മീരിൽ പോലീസിന് നേരെ റോംഹിംഗ്യൻ ആക്രമണം . ഹിരാനഗർ ടൗണിലെ ഹോൾഡിംഗ് സെന്ററിലാണ് സംഭവം . മ്യാൻമറിൽ നിന്ന് വന്ന റോഹിംഗ്യകൾ കഴിഞ്ഞ രണ്ട് വർഷമായി ഇവിടെ ക്യാമ്പിൽ പാർക്കുകയാണ് . ഇവരാണ് പോലീസുമായി ഏറ്റുമുട്ടിയത് .
ക്യാമ്പ് ഇൻചാർജിനെയും മറ്റ് രണ്ട് ജീവനക്കാരെയും ഇവർ ബന്ദികളാക്കിയതായും മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇവരെ രക്ഷപ്പെടുത്താൻ പോലീസ് അകത്തേക്ക് കയറിയതിനെ തുടർന്നാണ് സംഘർഷം ആരംഭിച്ചത്. റോംഹിംഗ്യകൾ നടത്തിയ കല്ലേറിൽ 12 ഓളം പോലീസുകാർക്ക് പരിക്കേറ്റു.
അക്രമാസക്തരായ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസും സെൻട്രൽ റിസർവ് പോലീസ് സേനാംഗങ്ങളും ലാത്തിച്ചാർജ് നടത്തുകയും കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിക്കുകയും ചെയ്തു. ഇതേത്തുടർന്ന് സ്ഥിതി നിയന്ത്രണവിധേയമായി. ഹോൾഡിംഗ് സെന്ററിലെ ജീവനക്കാരെ രക്ഷപ്പെടുത്തിയതായി അധികൃതർ പറഞ്ഞു.
രാവിലെ ബാരക്കിൽ എത്തിയ തുറക്കുകയായിരുന്ന തൊഴിലാളികളെ റോഹിങ്ക്യകൾ പിടിച്ചുകൊണ്ടുപോയി ബന്ധിച്ചതോടെയാണ് സംഘർഷം ആരംഭിച്ചത്. സംഭവം അറിഞ്ഞ ഹിരാനഗർ പോലീസ് സ്ഥലത്തെത്തിയെങ്കിലും ഇവർക്ക് നേരെ അക്രമികൾ കല്ലെറിഞ്ഞു. പിന്നീട് കഠുവ എസ്എസ്പി ശിവ് ദീപ് സിംഗ് ജംവാൽ പോലീസ്, ജയിൽ ഉദ്യോഗസ്ഥർ എന്നിവരും സ്ഥലത്തെത്തി .
കത്വ ജില്ലയിലെ ഹോൾഡിംഗ് സെന്ററിനുള്ളിലെ അന്തരീക്ഷം കഴിഞ്ഞ മെയ് മുതൽ സംഘർഷഭരിതമാണ്. അഭയം തേടിയെത്തിയവർ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുകയാണ് . 74 സ്ത്രീകളും 70 കുട്ടികളും (പലരും കേന്ദ്രത്തിനുള്ളിൽ ജനിച്ചവർ) ഉൾപ്പെടെ ആകെ 271 റോഹിംഗ്യകളാണ് ഇവിടെ കഴിയുന്നത്.
Comments