2024-2027 കാലഘട്ടത്തിൽ ഐസിസിയുടെ വരുമാനത്തിൽ നിന്ന് മറ്റ് രാജ്യങ്ങൾക്ക് കായികമേഖലയുടെ ഉന്നമനത്തിനായി നൽകുന്ന വരുമാന വിഹിതത്തിന്റെ കണക്ക് പുറത്തുവിട്ടു. പാകിസ്താന്റെ ആവശ്യങ്ങൾ ഐ.സി.സി പരിഗണിച്ചില്ല. ഏറ്റവും അധികം വിഹിതം ലഭിക്കുന്നവരിൽ നാലാം സ്ഥാനമാണ് നിലവിൽ പാകിസ്താനുള്ളത്.
ഏകദേശം 4925 കോടി രൂപയാണ് ഐസിസി രാജ്യങ്ങൾക്കായി നൽകുക. ഐ.സി.സിയുടെ നയത്തിൽ പാകിസ്താൻ രംഗത്തെത്തിയിട്ടുണ്ട്.
ഐസിസി വരുമാനത്തിന്റെ ഏറിയ പങ്കും ലഭിക്കുക ഇന്ത്യയ്‌ക്കാണ്. വരുമാനത്തിന്റെ 38.5 ശതമാനമായ ഏകദേശം 1888 കോടി രൂപയാണ് ഇന്ത്യയ്‌ക്ക് ലഭിക്കുക. എന്നാൽ പാകിസ്താൻ ക്രിക്കറ്റ് ബോർഡിന് വരുമാനത്തിന്റെ 5.75 ശതമാനം മാത്രമാണ് ലഭിക്കുക.
ഇത് ഏകദേശം 283കോടിയാണ്. വരുമാനം വീതിച്ച് നൽകുന്നത് എങ്ങനെ ആയിരിക്കണം എന്നുളളത് ഡർബനിൽ നടന്ന മീറ്റിങ്ങിലാണ് തിരുമാനിച്ചത്. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിന് 6.89 ശതമാനവും ഓസ്‌ട്രേലിയയ്‌ക്ക 6.25ശതമാനവുമാണ് ലഭിക്കുന്നത്.
Comments