തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ ആൾമാറാട്ട കേസിൽ രണ്ട് പ്രതികൾക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. ക്രിസ്ത്യൻ കോളേജ് മുൻ പ്രിൻസിപ്പൽ ജിജെ ഷൈജു, എസ്എഫ്‌ഐ നേതാവ് വിശാഖ് എന്നിവർക്കാണ് ജാമ്യം. ജസ്റ്റിസ് സിയാദ് റഹ്‌മാന്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
കോളേജിലെ വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിൽ യുയുസിയായി തിരഞ്ഞെടുക്കപ്പെട്ടത് എസ്എഫ്‌ഐ പ്രവർത്തകയായ വിദ്യാർത്ഥിനിയായിരുന്നു. ഈ പെൺകുട്ടിയ്‌ക്ക് പകരം യോഗ്യതയില്ലാത്ത കാരണം മത്സരിക്കാതിരുന്ന വിശാഖിന്റെ പേര് തിരുകികയറ്റുകയായിരു്ന്നു. വിശാഖിന്റെ പേര് സർവ്വകലാശാലയ്‌ക്ക് കൈമാറിയത് കോളേജ് മുൻ പ്രിൻസിപ്പലായിരുന്ന ഷൈജുവായിരുന്നു.
ഒന്നാം പ്രതിയായ എസ്എഫ്‌ഐ നേതാവ് വിശാഖിന്റെ വ്യക്തി താത്പര്യത്തിന് വേണ്ടി മുൻ പ്രിൻസിപ്പൽ വ്യാജ രേഖയുണ്ടാക്കിയെന്നും അധികാര ദുർവിനിയോഗം നടത്തിയെന്നുമാണ് പോലീസ് കോടതിയെ അറിയിച്ചത്. ഏറെ നാൾ ഒളിവിലായിരു്ന്ന ഇരുവരും മുൻകൂർ ജാമ്യം നിഷേധിച്ചതിന് പിന്നാലെ അന്വേഷണസംഘത്തിന് മുന്നിൽ കീഴടങ്ങുകയായിരുന്നു.
Comments