രത്‌നങ്ങളുടെ നഗരി എന്ന് വിശേഷിപ്പിക്കുന്ന സൂറത്തിന്റെ മാറ്റൊലി കൂട്ടാൻ ഡയമണ്ട് ബോഴ്‌സ് എന്ന് വിളിക്കപ്പെടുന്ന കെട്ടിട സമുച്ചയം ഒരുങ്ങി കഴിഞ്ഞു. പെന്റഗണിനെ മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ കെട്ടിട സമുച്ചയമായി ഡയമണ്ട് ബോഴ്‌സ് കെട്ടിട സമുച്ചയം ഇനി അറിയപ്പെടും. 15 നിലകളുള്ള ഒമ്പത് ചതുരാകൃതിയിലുള്ള ടവറുകൾ ഈ വർഷം നവംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുന്നതായിരിക്കും. 4,500ലധികം വജ്ര വ്യാപാരികൾ ഇനി സൂറത്തിനെ നയിക്കാൻ കൂടെ ഉണ്ടാവും.
ഒരു അന്താരാഷ്‌ട്ര ഡിസൈൻ മത്സരത്തെത്തുടർന്ന് ഇന്ത്യൻ വാസ്തുവിദ്യാ സ്ഥാപനമായ മോർഫോജെനിസിസാണ് കെട്ടിടം രൂപകൽപ്പന ചെയ്തത്. നാല് വർഷമെടുത്ത് പൂർത്തിയാക്കിയ വിശാലമായ സമുച്ചയത്തിന്റെ ചില അതിശയിപ്പിക്കുന്ന അകകാഴ്ചകൾ കാണാം..
* പഞ്ചതത്വ ഘടകങ്ങളെ ആസ്പദമാക്കിയാണ് ലാൻഡ്‌സ്‌കേപ്പിംഗ് നിർമ്മിച്ചിരിക്കുന്നത്.
*പുതിയ കെട്ടിട സമുച്ചയം ആയിരക്കണക്കിന് ആളുകളെ ദിവസേന ട്രെയിനിൽ മുംബൈയിലേക്ക് ബിസിനസ്സ് ചെയ്യുന്നതിനായി യാത്ര ചെയ്യുന്നതിൽ നിന്ന് രക്ഷിക്കുമെന്ന് പ്രോജക്റ്റ് സിഇഒ മഹേഷ് ഗധാവി പറയുന്നു.
* 20 ലക്ഷം ചതുരശ്ര അടിയിൽ സമുച്ചയത്തിന് ഒരു പാർക്കിംഗ് ഏരിയയും വിനോദമേഖലയുമുണ്ട്.
അതേസമയം സൂറത്തിലെ വജ്ര വ്യവസായത്തിന്റെ വളർച്ചയെ പ്രതിനിധാനം ചെയ്യുന്നതാണ് ഈ കെട്ടിടമെന്നും ഇന്ത്യയുടെ സംരംഭകത്വ മനോഭാവത്തിന്റെ തെളിവാണിതെന്നും രാജ്യത്തെ സമ്പദ്ഘടന വർദ്ധിപ്പിക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഡയമണ്ട് ബോഴ്സ് വലിയ സ്ഥാനം കൈവരിക്കുമെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചിരുന്നു. 35 ഏക്കറിൽ വ്യാപിച്ച് കിടക്കുന്ന ഡയമണ്ട് ബോഴ്സ് ഇവിടെ വന്നതോട് കൂടി കഴിഞ്ഞ 80 വർഷമായി പെന്റഗൺ കരസ്ഥമാക്കിയ റെക്കോർഡാണ് തിരുത്തപ്പെടുന്നത്.
Comments