ശ്രീനഗർ ; 34 വർഷങ്ങൾക്ക് ശേഷം ബാരാമുള്ള ജില്ലയിലെ താങ്മാർഗിലെ ശിവക്ഷേത്രം തുറന്ന് പ്രത്യേക പൂജകൾ നടത്തി കശ്മീരി പണ്ഡിറ്റുകൾ . മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ക്ഷേത്രത്തിന്റെ കവാടങ്ങൾ വീണ്ടും തുറന്നപ്പോൾ താങ്മാർഗ് പ്രദേശത്തെ ധോബിവാൻ ഗ്രാമത്തിലെ മുസ്ലീം സമുദായാംഗങ്ങളും പൂജാദ്രവ്യങ്ങളുമായി എത്തി പ്രത്യേക പ്രാർത്ഥനകളിൽ പങ്ക് ചേർന്നു . “പ്രസാദം” വിതരണവും ചെയ്തു .
34 വർഷത്തിന് ശേഷം സ്വാമി റാമിന്റെ വേളയിലാണ് തങ്ങൾ ഈ ഹവാൻ പരിപാടി സംഘടിപ്പിച്ചതെന്ന് ധോബിവാൻ ഗ്രാമത്തിലെ വീർ ജി എന്നറിയപ്പെടുന്ന പണ്ഡിറ്റ് പറഞ്ഞു. 1989ലാണ് അവസാനമായി ഈ പൂജ നടന്നതെന്നും അദ്ദേഹം പറഞ്ഞു.
34 വർഷം മുമ്പ് ഈ ഗ്രാമത്തിൽ ദൃശ്യമായ അതേ അന്തരീക്ഷമാണ് ഇന്ന് എനിക്ക് അനുഭവപ്പെടുന്നത്. ചില മുസ്ലീം സുഹൃത്തുക്കളുടെ സഹായത്തോടെ ഞങ്ങൾ ഇന്ന് ഒരു പുതിയ തുടക്കം കുറിച്ചു . 34 വർഷത്തിന് ശേഷം ഈ ആഘോഷം ആഘോഷിക്കാൻ ഭരണകൂടവും നാട്ടുകാരും പൂർണ്ണ പിന്തുണ നൽകിയതായും അദ്ദേഹം പറഞ്ഞു.
കശ്മീരി പണ്ഡിറ്റുകളും , മുസ്ലീം ഗ്രാമവാസികളും ഒരുമിച്ച് ഈ ചടങ്ങ് ആഘോഷിക്കുന്നത് കണ്ടപ്പോൾ സന്തോഷം തോന്നിയെന്ന് പണ്ഡിറ്റ് സുനീൽ ഭാൻ പറഞ്ഞു .ഇത്രയും വർഷമായി നമുക്ക് നഷ്ടമായ അതേ സാഹോദര്യവും മണ്ണിന്റെ സുഗന്ധവും എനിക്ക് ഇന്ന് അനുഭവപ്പെടുന്നു,” അദ്ദേഹം പറഞ്ഞു.
30 വർഷത്തിലേറെയായി അവരുടെ മതവിശ്വാസപ്രകാരം ഹവാൻ ചെയ്യുന്ന പണ്ഡിറ്റ് സഹോദരങ്ങൾക്കൊപ്പം ഇന്ന് ഞങ്ങൾ ഇവിടെ ഒത്തുകൂടിയെന്നും മുസ്ലീങ്ങൾ ഇവിടെ കാലങ്ങളായി പൂജകളിൽ പങ്കെടുക്കാറുണ്ടായിരുന്നുവെന്നും ഗ്രാമത്തിലെ സർപഞ്ച് സയ്യിദ് അമീർ സുഹൈൽ പറഞ്ഞു . ഗ്രാമത്തിൽ നിന്ന് 1989 ൽ പോയ പണ്ഡിറ്റുകളുടെ, സ്വത്തുക്കൾ സുരക്ഷിതമാണെന്നും ഗ്രാമം വിട്ടതിനുശേഷവും തങ്ങൾ അത് കാത്തു സൂക്ഷിക്കുന്നുവെന്നും സുഹൈൽ പറഞ്ഞു.
Comments