ഇന്ത്യ 2030ഓടെ ഫോസിൽ ഇതര ഇന്ധനങ്ങളുടെ ഉത്പാദനം 50 ശതമാനമായി വർധിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കാലാവസ്ഥാ വ്യതിയാനം മറികടക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയ്ക്ക് ഊന്നൽ നൽകുക എന്ന ഉദ്ദേശ്യത്തോടെയാണ് വൈദ്യുത കപ്പാസിറ്റി ഉയർത്തി നേട്ടം കൈവരിക്കുകയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഗോവയിൽ നടന്ന ഊർജ്ജ മന്ത്രിമാരുടെ ജി20 യോഗത്തിലാണ് പ്രധാനമന്ത്രിയുടെ പരാമർശം.
‘ഊർജ്ജമില്ലാതെ ഭാവിയെക്കുറിച്ചോ സുസ്ഥിരതയെക്കുറിച്ചോ പുരോഗതിയെക്കുറിച്ചോ വികസനത്തെക്കുറിച്ചോ സംസാരിക്കാൻ സാധ്യമല്ല. ഒരു വ്യക്തിയിൽ നിന്ന് തുടങ്ങി ഈ രാഷ്ട്രം മുഴുവനും, എല്ലാ തലത്തിലും ഊർജ്ജം സ്വാധീനിക്കുന്നു. കാറ്റും സൗരോർജ്ജവും ഉപയോഗിച്ച് ഊർജ്ജം നിർമ്മിക്കുന്ന ആഗോളരാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഉൾപ്പെടുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
കേന്ദ്ര ഊർജ്ജ മന്ത്രി ആർ.കെ സിംഗിന്റെ അദ്ധ്യക്ഷതയിലായിരുന്നു ജി20 യോഗം നടന്നത്. രാജ്യം ഇതിനോടകം തന്നെ മൊത്തം ഊർജ്ജത്തിന്റെ 43.6 ശതമാനം ഉത്പാദിപ്പിച്ചതായി കേന്ദ്രമന്ത്രി പ്രഖ്യാപിച്ചിരുന്നു. സാങ്കേതിക പോരായ്മകൾ പരിഹരിക്കുന്നതിനും ഊർജ്ജ സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിനും വിതരണ ശൃംഖലകൾ വൈവിധ്യവത്കരിക്കുന്നതിനും വഴികൾ നാം തന്നെ കണ്ടെത്തേണ്ടതുണ്ട്. ഇതിന് പുറമേ ഭാവിയിലേക്കായി ഇന്ധനവുമായി ബന്ധപ്പെട്ട സഹകരണം ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments