തിരുവനന്തപുരം: അന്തരിച്ച ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരം കെപിസിസി ഓഫീസിൽ പൊതുദർശനത്തിനുവെച്ച വേളയിൽ തിരക്കിനിടയിൽ നടന്നത് വൻ പോക്കറ്റടി. 15 ൽ അധികം പേർക്ക് പഴ്‌സ് നഷ്ടമായി. തിരക്കിനിടയിൽ തന്റെ പഴ്‌സ് നഷ്ടപ്പെട്ടെന്ന പരാതിയുമായി മുഹമ്മദ് സഫർ എന്നയാൾ മ്യൂസിയം പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
പൊതുദർശനം നടന്നതിന്റെ അടുത്ത ദിവസം ഇന്ദിരാ ഭവന് പുറത്തുനിന്നും ഉപേക്ഷിക്കപ്പെട്ട നിലിയിൽ നിരവധി ഒഴിഞ്ഞ പഴ്‌സുകൾ ലഭിച്ചിരുന്നു. പക്ഷെ അവയിലൊന്നും പണം ഇല്ലായിരുന്നു. എന്നാൽ തിരിച്ചറിയൽ രേഖകൾ അടക്കമുള്ള വസ്തുക്കൾ പഴ്‌സിൽ തന്നെയുണ്ടായിരുന്നു. വെള്ളയമ്പലം ഭാഗത്തെ ചില ഹോട്ടലുകളിൽ നിന്നും ഇത്തരത്തിൽ ഒഴിഞ്ഞ പഴ്‌സുകൾ ലഭിച്ചതായാണ് വിവരം.
സ്വാഭാവികമായി തിരക്കിനിടിയിൽ നഷ്ടപ്പെട്ടതായിരിക്കാം എന്ന് കരുതി വിവരം പുറത്തുപറയാത്തവരും ഉണ്ടാകാം. എന്നിരുന്നാലും ഇത്രയും ക്യാമറകൾക്ക് നടുവിൽ ഇത്തരത്തിൽ മോഷണം നടത്തിയ കവർച്ചക്കാരെ കുറിച്ച് ഒരു തുമ്പും ഇതുവരെ പോലീസിന് ലഭിച്ചിട്ടില്ല.
Comments