ശ്രീനഗർ : ജമ്മു കശ്മീർ അസംബ്ലിയിലെ മൂന്ന് ഒഴിവുകൾ സംവരണം ചെയ്യുന്നതിനായി ജമ്മു കശ്മീർ പുനഃസംഘടന നിയമം 2019 ഭേദഗതി ചെയ്യാൻ കേന്ദ്ര സർക്കാർ . രണ്ട് സീറ്റുകൾ ‘കശ്മീരി കുടിയേറ്റക്കാർ’ക്കായും, ഒരു സീറ്റ് പാക് അധീന കശ്മീരിൽ നിന്ന് കുടിയിറക്കപ്പെട്ടവർക്കായും സംവരണം ചെയ്യുമെന്നാണ് സൂചന .
ലഫ്റ്റനന്റ് ഗവർണറാകും ഈ അംഗങ്ങളെ നോമിനേറ്റ് ചെയ്യുക1947-ൽ ജമ്മു കശ്മീരിന്റെ ഭാഗങ്ങളിൽ നിന്ന് കുടിയേറിയവർക്കും, നിലവിൽ നിയന്ത്രണരേഖയുടെ മറുവശത്ത് കഴിയുന്നവർക്കും ഇതിൽ പരിഗണന ലഭിക്കും.
ബിൽ ലോക്സഭയുടെ പരിഗണനയ്‌ക്കായി അവതരിപ്പിച്ചു. കശ്മീരികളുടെ രാഷ്‌ട്രീയ അവകാശങ്ങളും അവരുടെ മൊത്തത്തിലുള്ള സാമൂഹികവും സാമ്പത്തികവുമായ വികസനം സംരക്ഷിക്കുന്നതിനുമാണ് സംവരണം ഏർപ്പെടുത്തുന്നതെന്നാണ് ബില്ലിൽ സൂചിപ്പിക്കുന്നത്. ജമ്മു കശ്മീർ നിയമസഭയിൽ 114 സീറ്റുകളുണ്ട്, ഇതിൽ 24 പാക് അധീന കശ്മീരിന് കീഴിലുള്ള പ്രദേശങ്ങൾക്കായി നീക്കിവച്ചിരിക്കുകയാണ് .
ഇതോടെ കശ്മീരിൽ 47 ഉം ജമ്മുവിൽ 43 ഉം സീറ്റുകളാണ്അവശേഷിക്കുന്നത്. ഇതിൽ ഒമ്പത് സീറ്റുകൾ പട്ടികവർഗക്കാർക്കായി സംവരണം ചെയ്തിട്ടുള്ളതാണ് . അതുപോലെ, ഏഴ് സീറ്റുകൾ പട്ടികജാതിക്കാർക്കായി നീക്കിവച്ചിട്ടുണ്ട്. നിർദ്ദിഷ്ട പരിഷ്ക്കരണമനുസരിച്ച്, ലഫ്റ്റനന്റ് ഗവർണർക്ക് രണ്ട് അംഗങ്ങളിൽ കൂടുതൽ പേരെ ശുപാർശ ചെയ്യാനാകില്ല . മാത്രമല്ല ശുപാർശ ചെയ്യുന്നതിൽ ഒരാൾ “കശ്മീരി കുടിയേറ്റക്കാരുടെ സമൂഹത്തിൽ നിന്നുള്ള” ഒരു സ്ത്രീയായിരിക്കണമെന്നും പറയുന്നു.
Comments