ലണ്ടൻ: ഇസ്ലാമിക മത പ്രഭാഷകനായ അഞ്ചേം ചൗദരിക്ക് നിരോധിത സംഘടനകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തൽ. ബ്രിട്ടണിന്റെയും പാകിസ്താന്റെയും പൗരത്വമുള്ള വിവാദ മതപ്രഭാഷകനാണ് കേസിൽ പ്രതി ചേർക്കപ്പെട്ട അഞ്ചേം ചൗദരി. ഭീകരബന്ധം കണ്ടെത്തിയ മെട്രോപൊളിറ്റൻ പോലീസ് ഇയാളെ അറസ്റ്റ് ചെയ്ത് ലണ്ടനിലെ കോടതിയിൽ ഹാജരാക്കി.
56-കാരനായ ചൗദരിക്കെതിരെ ഗുരുതര വകുപ്പുകളാണ് പോലീസ് ചുമത്തിയിട്ടുള്ളത്. നിരോധിത സംഘടനയിൽ അംഗത്വം സ്വീകരിക്കുക, പ്രസ്തുത സംഘടനയ്ക്ക് വേണ്ടി യോഗങ്ങൾ സംഘടിപ്പിക്കുകയും സാധ്യമായ പിന്തുണകൾ നൽകുകയും ചെയ്യുക, ഭീകരസംഘടനയ്ക്ക് വേണ്ട നിർദേശങ്ങൾ നൽകുക തുടങ്ങി ‘യുകെ ടെററിസം ആക്ട് 2000’ത്തിന് കീഴിൽ വരുന്ന നിരവധി കുറ്റങ്ങളാണ് ചൗദരിക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഇയാൾക്കൊപ്പം 28-കാരനായ മറ്റൊരു കനേഡിയൻ പൗരനേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഭീകരസംഘടനയിൽ അംഗത്വം സ്വീകരിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഖലീദ് ഹുസൈനിനെയാണ് ലണ്ടൻ പോലീസ് പിടികൂടിയത്. ഇസ്ലാമിക മതപ്രഭാഷകനായ ചൗദരി ഏതാനും വർഷങ്ങൾക്ക് മുമ്പായിരുന്നു ജയിലിൽ നിന്നും പുറത്തിറങ്ങിയത്. യുകെയിൽ ജനിച്ച് വളർന്ന ഇയാൾക്ക് നിരവധി തീവ്രമത സംഘടനകളുമായി നേരത്തെ ബന്ധമുണ്ടായിരുന്നു. നിരോധിത സംഘടനകളിലും ഇയാൾ ഭാഗമായിരുന്നു.
Comments