തിരുവനന്തപുരം: ഹൈന്ദവ വിശ്വാസങ്ങളേയും ദേവി ദേവന്മാരെയും അവഹേളിച്ച സ്പീക്കർ എ എൻ ഷംസീറിനെതിരെ തിരുവനന്തപുരം ജില്ലാ പോലീസ് മേധാവിയ്‌ക്ക് പരാതി നൽകി ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് ആർ.എസ് രാജീവ്. ഹിന്ദുമതത്തെയും ഹിന്ദുമത വിശ്വാസികളെയും പൊതു മദ്ധ്യത്തിൽ അവേഹളിക്കുവാനും മതവിദ്വേഷം പ്രചരിപ്പിക്കുവാനും,വിവിധ മത വിഭാഗങ്ങൾ തമ്മിൽ വർഗീയ സംഘർഷം ഉണ്ടാക്കാൻ മനപൂർവ്വം ലക്ഷ്യമിട്ടുളള പ്രസംഗമാണ് എ എൻ ഷംസീർ നടത്തിയതെന്ന് പരാതിയിൽ പറയുന്നു.
സ്പീക്കർ എ എൻ ഷംസീറിന്റെ ഹിന്ദുവിരുദ്ധ പ്രസ്താവനയ്‌ക്കെതിരെ യുവമോർച്ചയും വിഎച്ച്പിയും പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഹിന്ദു ആചാരങ്ങളെ വ്രണപ്പെടുത്തുന്ന രീതിയിൽ ആയിരുന്നു സ്പീക്കറുടെ പ്രസംഗം. എറണാകുളം കുന്നത്തുനാട് നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുന്ന വിദ്യാജ്യോതി പദ്ധതിയുടെ ഉദ്ഘാടനത്തിനിടയിൽ കടയിരുപ്പ് ഗവൺമെന്റ് സ്‌കൂളിലായിരുന്നു സ്പീക്കറുടെ വിവാദ പ്രസ്താവന. ഹിന്ദുത്വ കാലഘട്ടത്തിലെ അന്ധവിശ്വാസങ്ങൾ പുരോഗമനത്തെ പിന്നോട്ട് നയിക്കുമെന്നും ഷംസീർ പറഞ്ഞു.
‘ഗണപതിയും പുഷ്പക വിമാനവുമല്ല ശാസ്ത്രം. അതൊക്കെ മിത്തുകളാണ്. ഹിന്ദുത്വ കാലഘട്ടത്തിലെ അന്ധവിശ്വാസങ്ങൾ പുരോഗമനത്തെ പിന്നോട്ട് നയിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലഘട്ടത്തിൽ ഇതൊക്ക വെറും മിത്തുകളാണ്. അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നതാണ് ഹൈന്ദവ പുരാണങ്ങളിലെ സംഭവങ്ങൾ. ആനയുടെ തലവെട്ടി പ്ലാസ്റ്റിക് സർജറി ചെയ്തതായി പഠിപ്പിക്കുന്നു. പുഷ്പക വിമാനമെന്ന പരാമർശം തെറ്റായ പ്രചരണമാണ്. ടെക്‌നോളജിയുഗത്തെ അംഗീകരിക്കണം. മിത്തുകളെ തള്ളിക്കളയണം.’- എ എൻ ഷംസീർ പറഞ്ഞു.
Comments