ന്യൂഡൽഹി: ചെങ്കോട്ടയിൽ നടക്കുന്ന ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷത്തിൽ പ്രത്യേക അതിഥികളായി പങ്കെടുക്കാൻ ചൈനീസ് അതിർത്തി ഗ്രാമങ്ങളിലെ മുഖ്യൻമാരെ ക്ഷണിച്ച് കേന്ദ്രസർക്കാർ. അതിർത്തി ഗ്രാമങ്ങളിലെ പുരുദ്ധാരണത്തിനായി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന വൈബ്രന്റ് വില്ലേജസ് പ്രോഗ്രാമിന് (വിവിപി) കീഴിൽ വരുന്ന അരുണാചൽ പ്രദേശ്, സിക്കിം, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ലഡാക്ക് എന്നിവിടങ്ങളിലെ 662 ഗ്രാമമുഖ്യൻമാണ് സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാനായി ഡൽഹിയിൽ എത്തുക. ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസാണ് (ഐടിബിപി) ഇവരുടെ യാത്രകൾ ഏകോപിപ്പിക്കുക. അതിഥികളിൽ വനിത പ്രതിനിധ്യം കൃത്യമായി ഉറപ്പാക്കുമെന്നും കേന്ദ്രസർക്കാർ പുറത്തിറിക്കിയ മാർഗ്ഗനിർദ്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
അതിർത്തി ഗ്രാമങ്ങളുടെ വികസനത്തിനായി വിപുലമായ പദ്ധതികളാണ് കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നത്. 4800 കോടി രൂപയാണ് ‘വൈബ്രന്റ് വില്ലേജസ് പ്രോഗ്രാമിനായി വകയിരുത്തിയിരിക്കുന്നത്. പ്രദേശത്തെ റോഡ് കണക്റ്റിവിറ്റിക്ക് മാത്രമായി 2500 കോടി രൂപയാണ് മാറ്റിവെച്ചിരിക്കുന്നത്. അരുണാചൽ പ്രദേശ്, സിക്കിം, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ലഡാക്കിലെ എന്നിവിടങ്ങളിലെ വടക്കൻ അതിർത്തിയോട് ചേർന്നുള്ള 19 ജില്ലകളിലെ 2967 ഗ്രാമങ്ങൾ സമഗ്ര വികസനമാണ് പദ്ധതിയിലൂടെ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ, 662 ഗ്രാമങ്ങൾക്കാണ്് പദ്ധതി നടപ്പിലാക്കുന്നത്. അരുണാചൽ പ്രദേശിലെ 455 ഗ്രാമങ്ങൾ വൈബ്രന്റ് വില്ലേജസ് പ്രോഗ്രാമിൽ ഉൾപ്പെടുന്നുണ്ട്.
അതിർത്തി ഗ്രാമങ്ങളിൽ താമസിക്കുന്നവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും അവരുടെ ജന്മസ്ഥലങ്ങളിൽ തന്നെ താമസിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് വൈബ്രന്റ് വില്ലേജസ് പ്രോഗ്രാം കേന്ദ്രസർക്കാർ ആവിഷ്‌കരിച്ചത്്. കൂടാതെ അതിർത്തിയുടെ സുരക്ഷ ശക്തമാക്കുന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. റോഡ് കണക്റ്റിവിറ്റി, കുടിവെള്ളം, വൈദ്യുതി, മൊബൈൽ, ഇന്റർനെറ്റ് കണക്റ്റിവിറ്റി എന്നിവ പദ്ധതിയിലൂടെ നടപ്പാകകുന്നുണ്ട്. കൂടാതെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ, ,ഹെൽത്ത് കെയർ ഇൻഫ്രാസ്ട്രക്ചർ, വെൽനസ് സെന്ററുകൾ എന്നിവയും അതിർത്തി ഗ്രാമങ്ങളിൽ സ്ഥാപിക്കുന്നുണ്ട്.
Comments