ന്യൂഡൽഹി: ജമ്മു കശ്മീരിലെ സുരക്ഷാ സേന കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇല്ലാതാക്കിയത് 79 ലഷ്കർ-ഇ-തൊയ്ബ ഭീകരരെ. ഔദ്യോഗിക പ്രസ്താവനയിലാണ് സൈന്യം ഇക്കാര്യം അറിയിച്ചത്. ജമ്മു കശ്മീരിൽ ഈ വർഷം സുരക്ഷാ സേനയുടെ സംയുക്ത ഓപ്പറേഷനിൽ 35 ഭീകരരെ വധിച്ചെന്നും പ്രസ്താവനയിൽ പറയുന്നു. 35 പേരിൽ 27 പേർ അജ്ഞാതരാണ്. അഞ്ച് പേർ ‘ദി റെസിസ്റ്റൻസ് ഫ്രണ്ട്’ ഭീകരരാണെന്നും പ്രസ്തവനയിൽ പറയുന്നു. 2022-ൽ മാത്രം 129 ഭീകരരെയാണ് സൈന്യം വധിച്ചത്.
ഹിസ്ബുൾ മുജാഹിദ്ദീൻ, തെഹ്രിക്-ഉൽ-മുജാഹിദ്ദീൻ. അൽ-ബദർ, ഗസ്വത്-ഉൽ-ഹിന്ദ്, ഇസ്ലാമിക് സ്റ്റേറ്റ് ജമ്മു ആൻഡ് കശ്മീർ, ലഷ്കർ-ഇ-മുസ്തഫ, ലഷ്കർ-ഇ-തൊയ്ബയുടെ അനുബന്ധ സംഘടനയായ ദി റെസിസ്റ്റൻസ് ഫ്രണ്ട് തുടങ്ങിയ ഭീകരസംഘടനകളുടെ നുഴഞ്ഞുകയറ്റത്തിനുള്ള ശ്രമങ്ങൾ പരാജയപ്പെടുത്താൻ സൈന്യത്തിന് സാധിച്ചെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷം വിവിധ ഏറ്റുമുട്ടലുകളിലായി 27 പാക് ഭീകരരെയാണ് വധിച്ചതെന്നും സൈന്യം വ്യക്തമാക്കി.
സുരക്ഷാസേയുടെയും രഹസ്യാന്വേഷണ ഏജൻസികളുടെയും പ്രയത്നത്തിലൂടെ താഴ്വരയിലെ ഭീകരവാദത്തെയും ഭീകരരെയും തടയുന്നതിൽ സേന വിജയിച്ചെന്ന് സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു. ഭീകരവാദ പ്രവർത്തനത്തിന് പോകുന്ന പ്രദേശവാസികളുടെ എണ്ണത്തിൽ വൻ കുറവുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തീവ്രവാദ പ്രവർത്തനങ്ങളെ സഹായിക്കുന്ന പ്രദേശവാസികളെ അടിച്ചമർത്തിയതും സുരക്ഷാ ഗ്രിഡിന്റെ പ്രവർത്തനവും നുഴഞ്ഞുകയറ്റ ശ്രമങ്ങൾക്ക് തടയിടാൻ സഹായിച്ചെന്നും അദ്ദേഹം പറഞ്ഞു.
Comments